താൾ:33A11415.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 സഞ്ചാരിയുടെ പ്രയാണം

തോന്നുന്നു.

ക്രിസ്തി: ഇങ്ങിനെ ഉള്ള കാര്യത്തിൽ ഞാൻ കളിക്കുമോ?ചിരിച്ചുവെങ്കിലും
ഞാൻ കളിക്കാരനല്ല, ഒരുത്തർക്കും അന്യായമായി കുറ്റം പറയുന്നവനുമല്ല.
എങ്കിലും ഞാൻ ഇവന്റെ കാര്യം നിന്നോടു വിസ്തരിച്ചു പറയാം: ഇവൻ ആരോടും
ചേരും; എന്തെങ്കിലും പറയും, നിന്നോടു സംസാരിച്ചത് പോലെ
ചാരായപ്പീടികയിലും സംസാരിക്കും, ചെരിക്കൽ ഏറുംതോറും മെടുമൊഴി
അധികം തൂകും. അവന്റെ ഹൃദയത്തിലും ഭവനത്തിലും നടപ്പിലും
ദൈവകാര്യത്തിന്നു ഒരു സ്ഥലമില്ല. നാവിലെ ഉള്ളൂ.

വിശ്വ: അങ്ങിനെയോ? എന്നാൽ അവൻ എന്നെ വളരെ ചതിച്ചു.

ക്രിസ്തി: ചതിച്ചു സത്യം അവർ പറയുന്നു; ചെയ്യുന്നില്ല താനും എന്നൊരു
വാക്കുണ്ടല്ലൊ. ദൈവരാജ്യം വാക്കിലല്ല ശക്തിയിൽ അത്രെ ആകുന്നു. പ്രാർത്ഥന,
അനുതാപം, വിശ്വാസം, പുനർജ്ജന്മം എന്നിവറ്റെ കുറിച്ചു അവൻ സംസാരിക്ക
തന്നെ ചെയ്യുന്നുള്ളു. ഞാൻ കൂടക്കൂട അവന്റെ ഭവനത്തിൽ
പോകുമാറുണ്ടായിരുന്നു. പുറമെ മാത്രമല്ല അകമെയും അവന്റെ നടപ്പിനെ
കണ്ടറിയേണ്ടതിന്നു സംഗതി വന്നിരിക്കുന്നു. അവന്റെ വീട്ടിൽ ദൈവഭയം
അൽപവുമില്ല. പ്രാർത്ഥനയും അനുതാപത്തിന്റെ ഒരു ഛായയുമില്ല.
അവനെക്കാൾ കാട്ടുമൃഗവും അധികമായി ദൈവത്തെ സേവിക്കുന്നു; അവൻ
സത്യമാർഗ്ഗത്തിന്നു കറയും ദൂഷ്യവും നിന്ദയുമായിരിക്കുന്നു. അന്യസ്ഥലത്തു
അവൻ മഹാഭക്തൻ; സ്വഗൃഹത്തിൽ ഒരു സൈത്താൻതന്നെ എന്നു ജനങ്ങളുടെ
വാക്കു. അവന്റെ വീട്ടുകാർക്ക് നല്ല സമ്മതം. അവൻ മഹാകോപിയും
ശാഠ്യക്കാരനുമായി വേലക്കാരെക്കൊണ്ടു കഠിനപ്രവൃത്തിയെ
എടുപ്പിക്കുന്നതുകൊണ്ടു അവർക്ക പലപ്പോഴും എന്തു ചെയ്യേണ്ടു? അവനോടു
എങ്ങിനെ സംസാരിക്കേണ്ടു എന്നറിവാൻ പാടില്ല. അവനോടു വ്യാപാരം
ചെയ്തവർ മാപ്പിള്ളയോടുള്ള കച്ചവടംതന്നെ ഏറെ നല്ലതു എന്നു പറയുന്നു.
മക്കളെ അവൻ സ്വപ്രവൃത്തികളെ തന്നെ ശീലിപ്പിക്കുന്നു; ഒരുത്തർക്ക
മനസ്സാക്ഷിയിൽ നിന്നു ഇത്തിരി ശങ്ക ഉൾപ്പെട്ടാൽ ഹേ മൂഢ, വിഡ്ഢി എന്നുപേർ
വിളിച്ചും, മാനമുള്ള വേല ഒന്നും എടുപ്പിക്കാതെയും കണ്ടു എല്ലാ മനുഷ്യരുടെ
മുമ്പാകെ നിസ്സാരന്മാരാക്കുകയും ചെയ്യും. ഈ മനുഷ്യൻ തന്റെ
ദുർന്നടപ്പുകൊണ്ടു ഏറിയ ജനങ്ങൾക്ക് ഇടർച്ചയും വീഴ്ചയും വരുത്തി. ദൈവം
വിരോധിക്കുന്നില്ലെങ്കിൽ ഇനിയും പലർക്കും നാശംവരുത്തും നിശ്ചയം.

വിശ്വ: അല്ലയോ സഹോദര! നീ അസൂയ കൊണ്ടല്ല
ക്രിസ്തുവിശ്വാസികൾക്ക യോഗ്യപ്രകാരം ഈ മനുഷ്യന്റെ കാര്യമെല്ലാം
എന്നോടു ഇപ്പോൾ അറിയിച്ചതുകൊണ്ടും, അവനോടു പരിചയമുണ്ടു എന്നു
പറഞ്ഞതുകൊണ്ടും, ഞാൻ നിന്റെ വാക്കു വിശ്വസിക്കേണ്ടതാകുന്നു.

ക്രിസ്തി: അവനെ അറിയാതിരുന്നെങ്കിൽ അവൻ വേണ്ടതില്ല എന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/280&oldid=199981" എന്ന താളിൽനിന്ന് ശേഖരിച്ചത്