താൾ:33A11415.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 177

എന്നു പാടുകയും ചെയ്തു.

അതിന്റെ ശേഷം ക്രിസ്തിയൻ വഴിയിൽ ഇരുപുറവും രക്ഷ എന്നു പേരായ
മതിലുകളെ കണ്ടു, അതിലൂടെ വേഗേന സഞ്ചരിച്ചു. ഭാരം നിമിത്തം വളരെ
ദുഃഖിച്ചു ഒരു കുന്നിന്മേൽ കയറി നിന്നപ്പോൾ, കർത്താവിന്റെ ക്രൂശിനെയും
അടിയിൽ ഒരു കുഴിയെയും കണ്ടു, അടുക്കെ ചെന്നു നോക്കിയ ഉടനെ അവന്റെ
ചുമട് അഴിഞ്ഞു വീണു ഉരുണ്ടുരുണ്ടു, ആ കുഴിയിൽ വീഴുകയും ചെയ്തു. പിന്നെ
ഒരിക്കലും അതിനെ കണ്ടതുമില്ല.

അപ്പോൾ ക്രിസ്തിയൻ സന്തോഷിച്ചു. തന്റെ രക്ഷിതാവ് കഷ്ടങ്ങളാൽ
എനിക്ക വിശ്രാമത്തെയും, തന്റെ മരണത്താൽ ജീവനെയും തന്നിരിക്കുന്നു
എന്നു ഹൃദയാനന്ദത്തോടെ പറഞ്ഞു. ഈ ക്രൂശിനെ നോക്കിയ മൂലം എന്റെ
ഭാരം അഴിഞ്ഞു വീണതു എന്തൊരു വിസ്മയം എന്നു വിചാരിച്ചു
കണ്ണുനീരൊഴുക്കിക്കൊണ്ടിരിക്കുമ്പോൾ, തേജസ്സുള്ള മൂന്നുപേർ അടുത്തു
വന്നു സൽക്കരിച്ചു: നിണക്ക് സമാധാനം ഭവിക്കട്ടേ! എന്നനുഗ്രഹിച്ചാറെ,

ഒന്നാമൻ നിന്റെ സകല പാപം ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞു.

രണ്ടാമൻ അവന്റെ ജീർണ്ണവസ്ത്രം നീക്കി സകല ഊനങ്ങളെയും മറെ
ക്കുന്ന കോടി വസ്ത്രം ഉടുപ്പിച്ചു.

മൂന്നാമൻ ഒരു ദിവ്യകുറിയെ നെറ്റിമേൽ തൊട്ടു മുദ്രയിട്ടൊരു
ചീട്ടിനെയും കൈയിൽ തന്നു, നിണക്കു വരുവാനുള്ളതിന്റെ ആധാരം ഇതാ,
വഴിക്കൽ നോക്കി വായിച്ചു, വാനപട്ടണവാതിൽക്കൽ എത്തുമ്പോൾ അകത്തു
കാണിച്ചു കൊടുക്കെണം എന്നു പറഞ്ഞു മൂവരും പോകയും ചെയ്താറെ,
ക്രിസ്തിയൻ മൂന്നു തുള്ളി :

ഇത്രോടം ഞാൻ എൻ പാപത്തെ ചുമന്നു
ആശ്വാസം എന്നീ ഉഴറി നടന്നു.
ഇങ്ങത്രെ എത്തി സൌഖ്യമായ്വരുന്നു
എല്ലാ സ്തുതിക്കു യോഗ്യമായ കുന്നു
ക്രൂശുമരത്തിനാൽ വിശുദ്ധസ്ഥാനം
എൻ ചുമടെ വിഴുങ്ങിയ ശ്മശാനം.
അതില്ലിതിൽ മരിച്ച വീരൻ മാത്രം
എന്നാലും സർവ്വരാലും സ്തോത്രപാത്രം.

എന്നു പാടി നടന്നു കൊണ്ടിരുന്നു.

പിന്നെ ക്രിസ്തിയൻ കുന്നിൽനിന്നു ഇറങ്ങി താഴെ എത്തിയപ്പോൾ,
ബുദ്ധിഹീനൻ, മടിയൻ, ഗർവ്വി എന്നീ മൂന്നുപേർ ചങ്ങല ഇട്ടു കിടന്നുറങ്ങുന്നതു
കണ്ടു. പക്ഷെ ഇവരെ എഴുന്നീൽപ്പിക്കാം എന്നു വിചാരിച്ചു അടുക്കെ ചെന്നു
ഹേ ബദ്ധരെ! പായിമരത്തിൻ മുകളിൽ കിടന്നുറങ്ങുന്നവരെപോലെ നിങ്ങൾ
പാർക്കുന്നു; മരണക്കടലായ നരകം കീഴിലുണ്ടു; ഉണർന്നു വരുവിൻ!
ഇഷ്ടമുണ്ടെങ്കിൽ ചങ്ങല അഴിപ്പാൻ ഞാൻ സഹായം ചെയ്യാം. അയ്യോ!

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/249&oldid=199947" എന്ന താളിൽനിന്ന് ശേഖരിച്ചത്