താൾ:33A11415.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xx

മിഷൻ പ്രദേശങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാം എന്നു തോന്നിയ ഈ കൃതി
1842-ൽ അദ്ദേഹം തർജമ ചെയ്തു. മൂന്നു ഭാഗമായിട്ടാണ് അത് അച്ചടിച്ചത്:
മനുഷ്യചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ എന്ന ശീർഷകത്തിൽ 1853-ൽ
തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച ഗ്രന്ഥത്തിൽ 147 പുറങ്ങളിലായി 597
ചോദ്യോത്തരങ്ങളുണ്ട്. അതിൽനിന്നു ചില ഭാഗങ്ങൾ ചർച്ചയും പൂരണവും 1989: 456-
457-ൽ കാണാം. ഒരു ഭാഗം ഇവിടെ ചേർക്കുന്നു. തുടർന്ന് പത്തു കല്പനകൾ,
ക്രിസ്തീയ വിശ്വാസം, കർത്താവിന്റെ പ്രാർത്ഥന, തിരുസ്നാനം, തിരുവത്താഴം
എന്നിങ്ങനെ അഞ്ചദ്ധ്യായംകൂടി ഗ്രന്ഥത്തിലുണ്ട്.

ചോദ്യോത്തര രൂപത്തിലുള്ള മതബോധനഗ്രന്ഥങ്ങൾക്കു വ്യാപകമായ പ്രചാരം
ലഭിച്ചതു മാർട്ടിൻ ലൂതറുടെ കാലത്താണെങ്കിലും എ.ഡി. എട്ടാം നൂറ്റാണ്ടു മുതൽ ആ
മാതൃകയിലുള്ള ഗ്രന്ഥങ്ങൾ നിലനിന്നിരുന്നതായി ഗവേഷകർ മനസ്സിലാക്കുന്നു.
(Pederson, Philip. E (Ed): Luthers Catechisms Today-What does this mean?
Augsburg Publishing House, Minneapolis 1979:14). മതബോധന മണ്ഡലം
വിട്ടു മനു വിജ്ഞാനമേഖലകളിലേക്കും ചോദ്യോത്തര രൂപത്തിലുള്ള പ്രതിപാദന
ശൈലി വ്യാപിച്ചു. എൽ.ജെ ഫ്രോൺമേയറുടെ പ്രകൃതിശാസ്ത്രം എന്ന ഊർജതന്ത്രഗ്രന്ഥം
ഉത്തമോദാഹരണമാണ്. ചർച്ചയും പൂരണവും 1989:426-427 കാണുക. ഗുണ്ടർട്ടിന്റെ
മലയാള വ്യാകരണചോദ്യോത്തരം മറ്റൊരുദാഹരണം. ഗുണ്ടർട്ടിന്റെ കരങ്ങളിലൂടെ
മലയാളഭാഷയ്ക്കു കൈവന്ന ആത്മബലത്തെക്കുറിച്ചു പഠിക്കുമ്പോൾ
ചോദ്യോത്തരങ്ങൾ പ്രാധാന്യം നേടുന്നു. കനപ്പെട്ട വിഷയങ്ങൾ യുക്തിസഹമായി
വിശദീകരിക്കാനും പഠിപ്പിക്കാനും മലയാളഭാഷയ്ക്കു കെല്പുണ്ടെന്നും മലയാള
ഗദ്യത്തിന് ഇക്കാര്യത്തിൽ പോരായ്മയില്ലെന്നും ഗുണ്ടർട്ട് തെളിച്ചു കാട്ടി. കാര്യം
പറഞ്ഞു ഫലിപ്പിക്കാനുള്ള ഭാഷയ്ക്ക് അവശ്യം വേണ്ട ഋജുത്വവും മൂർച്ചയും
ചോദ്യോത്തരങ്ങളിലെ ഭാഷാശൈലിയുടെ മുഖമുദ്രകളാണ്.

1849-ൽ തലശ്ശേരിയിൽ അച്ചടിച്ച സുവിശേഷ സംഗ്രഹം (279 പുറം)
ഒരർത്ഥത്തിൽ ജീവചരിത്രമാണ്—യെശുമശീഹയുടെകഥാസംക്ഷേപം. ഗുണ്ടർട്ടിന്റെ
ബൈബിൾ പരിചയവും ചരിതബുദ്ധിയും ഈ രചനയിൽ തെളിഞ്ഞുകാണാം.
സുവിശേഷകരും ഉപദേശികളുമായി പ്രവർത്തിക്കുന്ന നാട്ടുകാർക്ക് ക്രിസ്തുചരിതം
ശാസ്ത്രീയമായി വിശദീകരിച്ചു കൊടുക്കാനുള്ള ശ്രമത്തിൽനിന്നാണ് ഈ ഗ്രന്ഥത്തിന്റെ
ഉത്ഭവം. ഇതിന്റെ പരിഷ്കരിച്ച പതിപ്പു ബാസൽ മിഷനുവേണ്ടി ഗുണ്ടർട്ടിന്റെ
പുത്രനായ സാമുവേൽ മംഗലാപുരത്തുനിന്ന് 1876-ൽ പ്രസിദ്ധപ്പെടുത്തി. 1849-ലെ
സുവിശെഷ സംഗ്രഹത്തിൽനിന്ന് ഒരു ഖണ്ഡം ഈ സമാഹാരത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.

സുവിശെഷ സംഗ്രഹത്തിന്റെ പ്രസക്തിയെക്കുറിച്ചു ഗ്രന്ഥകർത്താവ് എഴുതിയ
മുഖവുര പാഠഭാഗത്തു ചേർത്തിട്ടുണ്ട്. 1876-ലെ പരിഷ്ക്കരിച്ച പതിപ്പിൽ പ്രത്യേകമായി
കാണുന്ന ഒരു കുറിപ്പ് ഇവിടെ ഉദ്ധരിക്കാം:

'പ്രിയ മലയാളസഭേ, സലാം! ഏറിയ കാലം കർത്തൃവേലയെ നിങ്ങളുടെ മദ്ധ്യേ
ചെയ്തു. കേരളത്തിലേ ആദ്യസഭയെ സ്ഥാപിച്ചവനും ഇന്നോളം നിങ്ങളെ അത്യന്തം
സ്നേഹിച്ചു പോരുന്നവനുമായ ഒർ ഉപദേഷ്ടാവൃദ്ധൻ ഈ ഗ്രന്ഥരൂപേണ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/24&oldid=199712" എന്ന താളിൽനിന്ന് ശേഖരിച്ചത്