താൾ:33A11415.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 നളചരിതസാരശോധന

ശാശ്വത ബ്രഹ്മദ്ധ്യാനം ചെയ്യാത്ത വിപ്രനില്ലാ
ദൂഷണം പറയുന്ന മാനുഷന്മാരും ഇല്ലാ
ഭൂഷണം ധരിക്കാത്ത കാമുകന്മാരും ഇല്ലാ

നായർ. അപ്രകാരം തന്നെ പിന്നെതിൽ ഭൂമിയിൽ വരുമൊ?

ഗുരു. അപ്രകാരം തന്നെ അല്ല; ലോകർ ആശിക്കുന്ന കാലഭേദത്തിനു ഇതു ഒരു
ദൃഷ്ടാന്തമത്രെ. ബ്രാഹ്മണർ അപ്പൊൾ ഇല്ലല്ലൊ; കാമുകന്മാർക്ക
അധികം അനുകൂല്യതയും ഇല്ല. ആ കാലത്തിന്റെ ചില വിശേഷങ്ങളെ
പറയാം; യേശു ഭൂമിയിൽ കർത്താവായി വാഴുന്ന കാലം, സമുദ്രത്തിൽ
വെള്ളം നിറയുന്നതുപോലെ, ഭൂമിയിൽ ഒക്കയും ദൈവജ്ഞാനം നിറയും,
ജാതികൾക്കു വൈരവും യുദ്ധാഭ്യാസവും ഒടുങ്ങും. കന്നുകാലിയും
സിംഹവും പുലിയും ഒന്നിച്ചു മേയും, വറണ്ട ഭൂമിയിൽ നിരുറവകൾ
പൊങ്ങി വരും, അന്നു മുടവൻ സന്തോഷിച്ചു തുള്ളും, ഊമൻ സ്തുതി
പാടും, കുരുടന്റെ കണ്ണും, ചെകിടൻ ചെവിയും തുറന്നുവരും.
കർത്താവു വീണ്ടെടുത്തവർ എവിടെ നിന്നും പുറപ്പെട്ടു. ആരും
തടുക്കാതെ കീർത്തിച്ചു നടന്നു, അവന്റെ രാജധാനിയിൽ കൂടി വന്നു,
ആനന്ദ തൃപ്തരായി വസിക്കും, ദുഃഖവും ഞരുക്കവും മങ്ങിപ്പോകയും
ചെയ്യും. നിങ്ങളും വന്നു, കർത്താവിന്റെ വെളിച്ചത്തിൽ നടക്കയില്ലയൊ?

നായർ. ആ നല്ല കാലം വരുന്നതിനെ കണ്ടാൽ, എനിക്കും കൂടെ സന്തോഷം.

ഗുരു. അതു വരുമ്മുമ്പെ തന്നെ കണ്ണാലെ കാണാതെ കണ്ടും, ഉള്ളം കൊണ്ടു
വിശ്വസിക്കെണം. അങ്ങിനെ വിശ്വസിച്ചാൽ, കർത്താവു ചതിക്കയില്ല,
നിശ്ചയം, നമ്മുടെ എല്ലാ വിചാരത്തിനും അപേക്ഷക്കും മേലായിട്ടു
തന്നെ ചെയ്യും. ഞാനും ഇപ്പൊൾ കാണാതെ തന്നെ വിശ്വസിക്കുന്നു;
ദുഃഖസംഗതികൾ പലതും ഉണ്ടു എന്നറിയാമല്ലൊ. എങ്കിലും നമ്മുടെ
പാപങ്ങൾക്കു വേണ്ടി തന്നെത്താൻ കൊടുത്തിട്ടു, ഈ ദുഷ്ട യുഗത്തിൽ
നിന്നു എന്നെ വീണ്ടെടുത്തു രക്ഷിക്കുന്ന കർത്താവിന്നു, എന്നേക്കും
തേജസ്സും സ്തുതിയും ഉണ്ടാക.

നായർ. ഗുരുക്കളെ ഞാൻ പോകുന്നു. സ്നേഹം ഉണ്ടായിരിക്കെണം. നിങ്ങളുടെ
ദൈവം എന്നൊടു കരുണ ചെയ്യാവു. സലാം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/192&oldid=199889" എന്ന താളിൽനിന്ന് ശേഖരിച്ചത്