താൾ:33A11415.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 പഴഞ്ചൊൽമാല

ചെറുവിരൽ വീങ്ങിയാൽ പെരുവിരൽ ഒളം
കുറിച്ചിവളർന്നാൽ ആവൊലിയൊളം
പെരിയൊരൊടു എളിയൊൻ നടുപറയരുത
ചൊറിക്ക അറിവില്ല
എലി നിരങ്ങിയാൽ പിട്ടും തഴകയില്ല
നീർക്കൊലി കടിച്ചാൽ അന്തിക്കെത്തെ ചൊറു മുട്ടും
പൊത്തിന്റെമെൽ ഉണ്ണി കടിച്ചതുപൊലെ
ശുരിമെൽ വാഴവീണാലും വാഴമെൽ ശൂരിവീണാലും വാഴെക്കു
കെടു
കടപ്പുറം കിടക്കുമ്പൊൾ കാല്‌ക്കൂത്തൽ കിടക്കെണമൊ

അല്ലയൊ അല്പന്മാരെ ഇപ്രകാരമെല്ലാം അരുതു-യെശുവിങ്കൽ
വിശ്വസിച്ചാൽ നീചനും ദെവമകനായി ചമെഞ്ഞു രാജപുത്രൻ എന്നും
സർവ്വാവകാശി എന്നും നിശ്ചയിച്ചു തല ഉയർത്തി സന്തൊഷിച്ചു ഹീനത
എല്ലാം കളയെണം-ദൈവം പറഞ്ഞു കൊടുത്ത മഹത്വം ഇന്നു തന്നെ
വരാഞ്ഞാൽ ദൈവം വരുത്തുന്ന കാലത്തിന്നു ക്ഷമയൊടെ കാത്തിരിക്കട്ടെ-
അപെക്ഷിക്കുന്നവർക്കു ദെവാത്മാവ എന്നൊരച്ചാരം കൈക്കൽ വരുന്നു
ണ്ടല്ലൊ-മഹത്തുകളൊ തങ്ങളും മനുഷ്യർമാത്രം എന്നുവെച്ചു.

വെടികൊണ്ട പന്നി പായുംപൊലെ

മദിച്ചു പൊകാതെ വിനയും പഠിക്കെണ്ടു-സ്വർഗ്ഗത്തിൽ എത്തുമ്പൊൾ
നമ്മിൽവെച്ച ആർ വലിയവനാകും എന്ന ചൊദിച്ചാൽ ഉത്തരം എകദേശം
അറിയാം-എല്ലാവരെക്കാളും തന്നെതാൻ താഴ്ത്തിക്കളഞ്ഞു ശെഷ മുള്ളവരുടെ
ചുമടുകളെ അധികം എടുത്തു തുണായി ചമെഞ്ഞു താങ്ങിയവനത്രെ എന്നു
സിദ്ധാന്തം. യെശുവിന്റെ അടി നൊക്കിനടന്നു കൊൾവാൻ മനസ്സ
തൊന്നുകിലെ സ്വർഗ്ഗരാജ്യത്തിൽ വലിയവനാവാനുള്ള വഴി ബൊധിക്കും.

16. ശുശ്രൂഷയും ചങ്ങാതിത്തവും

അല്പന്മാരുടെ സഹായം കൂടാതെ മഹത്തുകൾക്ക ഒരാവതുമല്ല.
വലിയവന്റെ പൊൻ എടുക്കെണം എങ്കിൽ എളിയവന്റെ
പാരവെണം
നാടുവിട്ട രാജാവും ഊരുവിട്ട പട്ടിയും ഒരുപൊലെ
അതുകൊണ്ട യജമാനന്മാർ ആളുകളെ പണിക്ക ആക്കിയാൽ ജീവനില്ലാത്ത
ആയുധങ്ങളെപൊലെ പ്രയൊഗിക്കരുത, കുതിരകളെപൊലെ നിർബന്ധിക്കയും
അരുത

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/136&oldid=199832" എന്ന താളിൽനിന്ന് ശേഖരിച്ചത്