താൾ:33A11415.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 പഴഞ്ചൊൽമാല

പലപ്പൊഴും താനും തനിക്കവെണ്ടി വിചാരിക്കും
കൊരിക്കണ്ട വാരി ആക ദൂരക്കണ്ടനാരി ആകാ
വണ്ണത്താൻ വീടും കളത്ര വീടും തനിക്ക ഒത്തതു
ചിലർക്കദീർഘവിചാരം കൂടാതെയും വെണ്ടുംപ്രകാരം കിട്ടുന്നു
നൊക്കിനടന്നവള്ളികാല്ക്ക തടഞ്ഞു(വീണു)
വെറ്റിലയ്ക്കുടങ്ങാത്ത അടക്ക ഉണ്ടൊ

എങ്കിലും ഈ രാജ്യത്തിൽ വിവാഹകാര്യം എത്രയും നിസ്സാരം. മനഃപൊരുത്തം
ഉണ്ടായാലും പ്രകൃതിയാൽ ആകകൊണ്ടു ഉറപ്പുള്ളതല്ല. അതിസുന്നരിയെ
ക്കണ്ടാൽ മുമ്പെ ആ മനപ്പൊരുത്തത്തിന്നു പകർച്ചവരും, അപ്പൊൾ വ്യഭിചാരവും
ഉപെക്ഷണവും അണയും. രണ്ടും ഒരുപൊലെ ദൊഷം എങ്കിലും ഒരോ
ആചാരവും അനാചരവും ആക്രമിച്ചു വളരെ കാലം നടന്നുവരികയാൽ
നാട്ടുകാരുടെ മനസ്സ വഷ ളാക്കിയിരിക്കുന്നു. കല്യാണം മൃഗങ്ങളുടെ
സംയൊഗംപൊലെ ആയി കഷ്ടം.

കളിയും ചിരിയും ഒപ്പരംതന്നെ കഞ്ഞിക്കപൊകുമ്പൊൾ വെവ്വെറെ

കെട്ടിയവനും കെട്ടിയവളും ഒരുമിച്ചു ഭക്ഷിക്കാഞ്ഞാൽ മലയാളത്തിലെ
വിവാഹവും കുഡുംബവും ഊരും നാടും ഒരുനാളും നന്നാകയില്ല.
വിവാഹത്തിന്റെ പരിശുദ്ധി ഇപ്പോൾ ആർക്കും ബൊധിക്കായ്കകൊണ്ട
അതിന്റെ സത്യൊപദെശം ചുരുക്കി പറവാൻ പണിയത്രെ. ദൈവം
മനുഷ്യജാതിക്കു ഭർത്താവായിരിപ്പാൻ നിശ്ചയിച്ചാരെ അവർ വ്യഭിചാരംചെയ്യു
സൃഷ്ടാവെ വിട്ടുകള്ളദെവകളെ ആശ്രയിക്കകൊണ്ടു അവരെ ദുർമ്മൊഹങ്ങളിൽ
എല്പിച്ചു തമ്മിൽ തമ്മിൽ വിശ്വസിച്ചുകൂടാതെ ആക്കിവെച്ചിരിക്കുന്നു. ഇപ്പൊൾ
യെശു വന്നു സ്വരക്തം എന്ന വിലകൊടുത്തു മനുഷ്യരിൽനിന്നു തനിക്ക
തെളിയുന്നവരെ തെരിഞ്ഞെടുത്തു രക്തത്താൽ അവരെ കഴുകി ഒന്നാക്കി
ചെർത്തു തനിക്ക കളത്രം എന്ന പെർവിളിച്ചിരിക്കുന്ന. യെശുവിന്റെ മണവാട്ടി
ക്രിസ്തസഭതന്നെ. കല്ല്യാണദിവസം ഇനിയും വന്നില്ല, വരുമ്പൊൾ സ്വർഗ്ഗത്തിലും
ആശ്ചര്യം ഉണ്ടാകും. ഈ വിവാഹത്തിൽ പ്രധാനമായ്തുസ്നെഹം. ഒരു ഭർത്താവ
ഒരുത്തിയെ സ്നെഹത്താലെ വരിച്ചുപൊററിക്കൊള്ളുമ്പൊൾ അവളും അവനെ
മാത്രം സ്നെഹത്താലെ അനുസരിച്ചുകൊണ്ടാൽ സത്യവിവാഹമായി.
അപ്രകാരം വന്നാൽ ദെവവെല എന്നറിക.

വിവാഹം ചെയ്തവർക്ക കുട്ടികൾ ജനിച്ചാൽ കുഡുംബമായി. മക്കൾ
ദൈവത്തിന്റെ പക്കൽനിന്നു വരുന്നു ആകയാൽ ആണൊ പെണ്ണൊ എത്ര
ജനിച്ചാലും ദിവ്യസമ്മാനം കിട്ടി എന്നു വെച്ചു സന്തൊഷിച്ചു സ്തുതിക്കെണം.

തനിക്ക ഒരു മുറം ഉണ്ടെങ്കിലെ തവിടിന്റെ ഗുണം അറിയും
മരത്തിന്നു കായിഘനമൊ
ഇല്ലത്തുപെൺപെറ്റപാലെ ഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/124&oldid=199819" എന്ന താളിൽനിന്ന് ശേഖരിച്ചത്