താൾ:33A11415.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 51

ഒരുത്തനായാൽ ഒരുത്തി വെണം
സ്വകാര്യം ഭക്ഷിച്ചാൽ സൂകരം

അതുകൊണ്ട ദൈവം ആദിയിൽ ഒരു മനുഷ്യനെ സൃഷ്ടിച്ച ഉടനെ അവനിൽ
നിന്ന ഒരു സ്ത്രീയെ ഉണ്ടാക്കി തുണെക്കായിട്ടു കൊടുത്തു. ഇവർക്ക മക്കൾ
ഉണ്ടായാറെ ക്രമത്താലെ കുഡുംബവും ഊരും നാടും സംസ്ഥാനങ്ങളും ഉണ്ടായി.
പാപത്താൽ ഇതിന്ന ഒക്കയും ദൂഷ്യം വന്നു എങ്കിലും ഇവറ്റിൽനിന്നു ഇന്നും
ചില അനുഗ്രഹങ്ങൾ ഉണ്ടു. ദെവകാര്യത്തിന്നു പല നാമങ്ങളും വന്നിരിക്കുന്നു.
പാപം ഒഴിച്ചാൽ പരലൊകഭൂലൊകങ്ങളിൽ ഉള്ളത ഒക്കയും പിതാവായ
ദൈവത്തിന്റെ കുഡുംബം സസർവ്വവും മഹാരാജാവിന്റെ രാജ്യം. ഈ
കുഡുംബത്തിലും രാജ്യത്തിലും സകലത്തിന്നും ആധാരമായ വെപ്പു സ്നെഹം
തന്നെ. ദൈവം നമ്മെ സ്നെഹിച്ചുണ്ടാക്കകൊണ്ട നാം അവനെ മുഴുമനസൊടും
ശെഷം ഉള്ളവരെതന്നെപ്പൊലെയും സ്നെഹിക്കണം. എങ്കിലെ
മനുഷ്യസമ്പർക്കത്തിന്നു നല്ല കെമം ഉണ്ടാകും. ആ വെപ്പും വ്യവസ്ഥയും
മറന്നുകിടക്കകൊണ്ട ഒരു സംബന്ധത്തിന്നും ഉറപ്പുണ്ടാകുന്നില്ല. വിശെഷിച്ച
സങ്കടകാലത്തിൽ എല്ലാവർക്കും ഞാൻ എന്ന ഭാവമെ ഉളളു

തനിക്കു ചുടുമ്പൊൾ കുട്ടി അടിയിൽ
മൂക്കു മുങ്ങിയാൽ മൂവ്വാൾക്കൊപതിറ്റാൾക്കൊ
സന്തൊഷിക്കുന്നവരൊടകൂട സന്തൊഷിക്കുന്നില്ല. കരയുന്നവരൊടകൂട
കരയുന്നില്ല
വെദനക്ക വിനൊദം (ചെരാ)

പിന്നെ എത്രയും ഖണ്ഡിതമായി ശാസിച്ചു ഭയപ്പെടുത്തിയാലും സ്നെഹം
ജനിക്കുമൊ. കല്പനയാൽ അതുവരിക ഇല്ല പ്രകൃതിയാലും വിളയുക ഇല്ല,
ദെവാത്മാവനമ്മളിൽ നട്ടുണ്ടാക്കിയാലത്രെ മുളെക്കും.
പ്രകൃതിസ്നെഹം വിവാഹത്തിൽ പ്രത്യെകം വിളങ്ങുന്നു

പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി
ആകയാൽ അവനവന്നു തക്കവൾവെണം എന്ന അമ്മയച്ഛന്മാർ മറ്റും വളരെ
അന്വെഷിക്കും.
എങ്ങുന്ന അമ്മെക്ക കുരെക്കുന്ന അച്ഛൻ
ചക്കിക്കു ചങ്കരൻ, അട്ടെക്കു പൊട്ടക്കുളം
പുല്ലുതച്ചനെല്ലിന്നു കീറിയപായി
ചീങ്കണ്ണന്നുകൊങ്കണ്ണി
വക്കടർന്നകലത്തിന്നു കണമുറിഞ്ഞകയ്യിൽ
വളഞ്ഞ കത്തിക്ക തിരിഞ്ഞ ഉറ
ആ കുണ്ടയിൽ വാഴ കൂലെക്കയില്ല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/123&oldid=199818" എന്ന താളിൽനിന്ന് ശേഖരിച്ചത്