താൾ:33A11415.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 പഴഞ്ചൊൽമാല

പാപം ഒന്നും അറിയാതെ സർവ്വഗുണവാനായി വളർന്നു സഹൊദരരായ
മനുഷ്യർക്ക എല്ലാ മമതയും കാണിച്ചു നടന്നതിന്റെ ശെഷം ദൈവം
പാപത്തിന്റെ ശിക്ഷ എല്ലാം അവന്മെൽ ചുമത്തി കഴുവെറിക്കുള്ള ദുഃഖങ്ങൾ
ഒക്കയും അനുഭവിപ്പിക്കയും ചെയ്തു. ദുഷ്ടന്മാർ അസൂയയാൽ അവനെ
കൊന്നാറെ ദൈവം മൂന്നാം ദിവസത്തിൽ അവനെ ഉയിർപ്പിച്ചു തനിക്ക
മനുഷ്യരൊടുള്ള സകല കാര്യത്തിന്നും മദ്ധ്യസ്ഥനാക്കി എല്ലാ ജാതികൾക്കും
അവന്മൂലം പാപ നിവൃത്തിയെ അറിയിച്ചു വരുന്നു. എന്റെ പാപം എങ്ങിനെ
തീരും എന്നു നീ സങ്കടപ്പെട്ടാൽ യെശു നിന്റെ ജെഷ്ഠനായി പിറന്നു നിണക്കും
വെണ്ടി പ്രായശ്ചിത്തമായി മരിച്ചു എന്നും അവൻ തന്നെ താൻ ബലിയാക്കി
അർപ്പിച്ചത നിന്റെ ദൊഷത്തെയും മാച്ചുകളവാനായിട്ടതന്നെ എന്നും
വിശ്വസിക്കെ ആവു

തനിക്കു വിധിച്ചതതലെക്കമീതെ എന്ന പറയരുത. സ്ഥാനമാനങ്ങളും
ദെവവിധിപൊലെ വരും, പാപത്തിൽനിന്നുള്ള രക്ഷയൊ വെണുന്നവർക്ക
എല്ലാവർക്കും കൊടുത്തു കിടക്കുന്നു. ആകയാൽ നീതിക്കായിട്ടു നിനെക്കു
ദാഹം ഉണ്ടെങ്കിൽ ഈ വഴി പുതുമയെ പൊലെ തൊന്നിയാലും വെറുതെ
നിരസിക്കയില്ലയായിരിക്കും.

വിശപ്പിന്നു കറിവെണ്ടാ ഉറക്കിന്നു പായിവെണ്ടാ.
കുന്തം പൊയാൽ കുടത്തിലും തപ്പെണം
മുട്ടുണ്ടെങ്കിൽ ഇഷ്ടം പൊകും

ദൈവത്തിന്റെ വഴി മനുഷ്യർ സങ്കല്പിച്ചതുപൊലെ അല്ലല്ലൊ.
മനുഷ്യർ പൂജ യാത്ര മന്ത്രം കർമ്മം വ്രതം ജ്ഞാനം യൊഗം മുതലായ വഴികളെ
വിചാരിച്ചു തങ്ങളുടെ പ്രയത്നത്താലെ ദെവകടാക്ഷം ഉണ്ടാക്കുവാൻ
അന്വെഷിച്ചിരിക്കുന്നു ഈ പണി എല്ലാം

എകൽ ഇല്ലായ്കയാൽ ഏശി ഇല്ല

എന്തിന്നു എകൽ ഇല്ലാത്തു എന്നാൽ ദൈവത്തിന്നു കരുണയാലെ കൊടുപ്പാൻ
മനസ്സുണ്ടു, വില്പാൻ ഒട്ടും മനസ്സില്ല. അവൻ പീടികക്കാരനല്ല, വലിയരാജാവും
വാത്സല്യമുള്ള അച്ഛനും ആകുന്നു. അതു കൊണ്ടു ദൈവത്തെ
അടുക്കെണ്ടതിന്നു ഈദുഷിച്ചുപൊയ ഹൃദയം അല്ലാതെ ഒരു
തിരുമൂല്ക്കാഴ്ചയും വെണ്ടാ

ക്ഷെത്രപാലന്നു പാത്രത്തൊടെ

എന്നപ്പൊലെ അല്ല. നീ ദെവ മുമ്പാകെ ഒഴിവുള്ള പാത്രമായി നില്ക്കെണം.
കൊടുപ്പാനല്ല വാങ്ങുവാൻ വരണം. വലിപ്പമുള്ള ഹൃദയത്തെ തഴ്ത്തി.

നിലത്തുവെച്ചെ മുഖത്തുനൊക്കും

യെശുവെ അല്ലാതെ മന്ത്രി വക്കീൽ മുതലായകാര്യക്കാരുടെ മദ്ധ്യസ്ഥ വെലയും
വെണ്ടാ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/106&oldid=199800" എന്ന താളിൽനിന്ന് ശേഖരിച്ചത്