താൾ:33A11414.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 378 —

പ്പിച്ചുകൊണ്ടതിനാൽ ഇങ്ക്ളിഷ് കപ്പലുകൾ പുറപ്പെട്ടു ഫ്റാഞ്ചി
ക്കാരെയും ഹൊല്ലന്തരെയും സ്പാന്യരെയും ജയിച്ചുപൊരുകയും
ചെയ്തു. രൊന്തെശത്രു വിന്റെ കപ്പലുകളെ തകൎത്തശെഷം എലി
യൊത്ത് ഗിബ്രല്കാർ കൊട്ടയെ പിടിപ്പാൻ വരുന്ന സൈന്യങ്ങ
ളെയും യന്ത്രങ്ങളെയും തടുത്തുനിന്നു അന്നു ഫ്റാഞ്ചിക്കാർ മയിസൂ
രിൽ വാഴുന്ന ഹൈദരാലിയൊടു ചെർന്നു ഇങ്ക്ളിഷ് കുമ്പിഞ്ഞാരെ
പുറത്താക്കെണമെന്നുവെച്ചുചൊഴമണ്ഡലത്തിലും കെരളത്തിലുംവെച്ചു
തകർത്ത യുദ്ധം തുടങ്ങി എങ്കില്ലം കപ്പല്പട നായകന്മാരുടെ ധീര
ത്വംകൊണ്ടു ഫ്റാഞ്ചിക്കാർതൊറ്റു ഹൈദരലി ചിലപ്പൊൾ ജയിച്ച
ശെഷം മരിച്ചതിനാൽ മകനായ ഠിപ്പു സുല്ത്താനൊടുഇണങ്ങുവാൻ
ഹസ്സിംരുസ ഗൊവർന്നരുടെ സാമൎത്ഥ്യംകൊണ്ടു സാദ്ധ്യമായിവന്നു.
ഇപ്രകാരം .ഇങ്ക്ളീഷ്ക്കാർക്ക എങ്ങും ശ്രീത്വം വരികയിൽഅമെരി
ക്ക്യയിൽ വന്നില്ല തെർക്കെ നാടുകളിൽ രാജാക്കന്മാർ വകൂരപാർക്കു
ന്നുണ്ടു എന്നു കൊർമ്പെലസ കെട്ടു അവിടെ ചെന്നപ്പൊൾ വശിം
ഗ്ധൻ ഫ്റാഞ്ചിക്കാരും അവനെ വളഞ്ഞുകൊണ്ടു ഞെരുക്കി അവ
ന്നും പട്ടാളത്തിന്നും ആശ്രിതഭാവം വരുത്തി അപ്പൊൾ അമെരിക്യർ
ക്കും ഇങ്ക്ളിഷ്കാർക്കും ആലസ്യം പറ്റി. 1783-ാം ക്രി. അ. വെർ
സല്യയിൽവെച്ചു സന്ധിക്കയും ചെയ്തു; ഫ്റാഞ്ചിക്കും സ്പാ
ന്യക്കം അല്പലാഭം ഉണ്ടായി അമെരിക്യൎക്ക ഇനി അന്യരാജാവരുത്
എന്നെല്ലാവൎക്കും സമ്മതം . യുദ്ധം ചെയ്തവൎക്ക കടം എറിവന്നതി
നാൽ ഫ്റാഞ്ചിക്കാരിൽ ആവലാതി പറയുന്നതു എങ്ങും കെൾക്കാ
റായി. അമെരിക്യർ കല്പിച്ച ആചാരം എന്തെന്നാൽ മതഭെദവും
വംശവിവരവും രാജ്യത്തിൽ ഒട്ടും വിചാരിക്കരുത് നാട്ടുകാരെല്ലാ
വരും നിരൂപിച്ചു ബൊധിച്ച ആളുകളെ നിയൊഗിച്ചു താന്താന്റെ
നാട്ടിലും സാധാരണ സംസ്ഥാനത്തിലും വാഴ്ച കഴിക്കുമാറാക്കെ
ണം ഇപ്രകാരം കൂട്ടിയ കൊംഗ്രസ് എന്ന സാധാരണ യൊഗത്തിന്നു
എല്ലാവരും ആചരിക്കെണ്ടുന്ന വെപ്പുകളെ കല്പിപ്പാൻ ന്യായം
നന്നാലു കൊല്ലത്തിന്നു അവരൊധിച്ചുവന്ന മൂപ്പൻ കാര്യങ്ങളെ നട
ത്തുവാൻ ന്യായം ഇവരുടെ അധികാരത്തിന്ന ഉൾപ്പെടാത്ത നടുവർ
കൂട്ടം ന്യായവിസ്താരത്തിന്നു പ്രമാണം എല്ലാവൎക്കും മാസപടിയും
ചിലവും കുറച്ചും നിത്യപട്ടാളം ഇല്ലാതെയും നാട്ടിലെ ഐശ്വര്യം
എറിയും കണ്ടാറെ തുണെക്കവന്ന ഫ്റാഞ്ചിക്കാർ നമ്മുടെ രാജ്യത്തി
ലും ഇപ്രകാരം വെണം എന്നാശിച്ചുതുടങ്ങി അതുവുമല്ലാതെ ചില
ഗർമ്മാന്യർ സ്വിച്ചർപൊലർ എന്നിങ്ങിനെ പല നാട്ടുകാരും സ്വാ
തന്ത്ര്യം എന്ന മധുരവാക്ക കൊടിയാക്കി സ്വയമായി അമെരിക്യൎക്ക
വെണ്ടി പൊരുതുമടങ്ങി വന്നശൈഷം താന്താങ്ങളുടെ നാട്ടുകാരൊടും
വൎണ്ണിച്ചറിയിച്ചു സ്വാതന്ത്ര്യത്തിൽ ആഗ്രഹം ജനിപ്പിക്കയും ചെയ്തു.
ഇങ്ക്ളിഷ്കാർ പലരും ഞങ്ങൾക്കും രാജാവില്ലാതെപൊയി അമെ
രിക്യ ആചാരം സംഭവിച്ചുവന്നാൽ കൊള്ളാം എന്നു വിചാരിച്ചു
തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/450&oldid=199673" എന്ന താളിൽനിന്ന് ശേഖരിച്ചത്