താൾ:33A11414.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 373 —

ദൈവവചനം എങ്ങും ജയം കൊണ്ടു നിവാസികൾ മിക്കവാറും സാ
ധാരണ വിശ്വാസികളായി വരികയും ചെയ്തു. ഇപ്രകാരം ഗൊഥർ
കിഴക്കെരൊമസംസ്ഥാനത്തിൽ വന്നു അരീയമതം അനുസരിച്ച 300
സംവത്സരം കഴിഞ്ഞശെഷം പടിഞ്ഞാറെ സംസ്ഥാനങ്ങളിൽ കുടി
യിരുന്നു ഗർമ്മാനാജാതികൾ എല്ലാം സാധാരണ ക്രിസ്തുസഭയുടെ
വിശ്വാസപ്രമാണം അനുസരിച്ചുകൊണ്ടിരുന്നു.

20. പടിഞ്ഞാറെ ക്രിസ്തുസഭാവസ്ഥ

അരീയക്കാർ നീങ്ങിയ ശെഷം എല്ലാ ക്രിസ്ത്യാനരുടെ വി
ശ്വാസപ്രമാണം ഒന്നു തന്നെ. എങ്കിലും അതിനെ നടത്തുന്നപ്രകാരം
വെവ്വെ കാണുന്നു കിഴക്കെ സഭക്കാരുടെ ഇടയിൽ വെച്ചു പുത്രന്നു പി
താവൊടുള്ള സംബന്ധത്തെ കുറിച്ചു ഉണ്ടായ വിവാദം ആ സഭയിൽ
മാത്രമെ വ്യാപിച്ചുള്ളു പടിഞ്ഞാറെ സഭക്കാരെല്ലാവരും കെവലംബു
ദ്ധിക്കല്ല ക്രിയകൾക്കു തന്നെ പ്രകാശം വരുത്തെണമെന്നു വിചാരി
ച്ചു വരികകൊണ്ടു 400ാം ക്രി. അ. പെലാഗ്യൻ എന്നൊരു മഠസ്ഥൻ
ഉണ്ടാക്കിയ ഉപദെശവിവരമായിതു. മനുഷ്യൻ ജന്മദൈാഷത്തൊടു കൂ
ടാതെ പിറക്കുന്നു എന്നും താൻ തന്നെ പുണ്യത്തിന്നുത്സാഹിക്കുന്നവ
ഴിയായി തനിക്കനീതിയെയും സമ്പാദിക്കുന്നെന്നും മനുഷ്യപ്രയത്നം
കൊണ്ടു ഫലിക്കുന്ന സല്ഗതിയെക്കാളും അതി മാനുഷമായതിനെ
ക്രിസ്തു സ്ഥാപിച്ചു എന്നും അവന്റെ പുതുവെപ്പുകളെ നിവൃത്തിച്ചു
യൊഗ്യതവരുത്തുന്നവന്നു അത്രെ സ്നാനം കൊണ്ടും ദിവ്യകാരുണ്യ
വരങ്ങളെ കൊണ്ടും ആഗതി ലഭിക്കും എന്നും ഇപ്രകാരമെല്ലാം പര
സ്യമാക്കുന്നതു കെട്ടു അഫ്റികഖണ്ഡത്തിലെ ഹിപ്പൊ അദ്ധ്യക്ഷ
നായും സഭെക്ക ദിവ്യ ദീപസ്വരൂപനായുമുദിച്ച ഔഗുസ്തീൻ വിരൊ
ധിച്ചു അനുമാനയുക്തികളെ കൊണ്ടും വെദം കൊണ്ടും വാദിച്ചു പറ
ഞ്ഞതീവണ്ണം. മനുഷ്യൻ ജനിക്കുന്നത് പാപത്തൊടുകൂടയാകുന്നു എ
ന്നും സ്വതവെ നീതീയില്ലാത്തവനും നീതിയെ എത്താത്തവനുമാക
കൊണ്ടു ക്രിസ്തുവിന്റെ നീതിയിലേത്ര ആശ്രയം കാണുന്നവൻ എ
ന്നും ഈ നീതി സ്വന്ത പ്രയത്നത്താലല്ല മുറ്റും ദൈവകരുണയാലത്രെ
ലഭിക്കും എന്നും കാണിക്കയാൽ, സഭപലാഗ്യന്റെ ദുരുപദെശത്തെ
തള്ളികളകയും ചെയ്തു. എങ്കിലു ഔഗുസ്ലിൻ മനുഷ്യൻ തന്നിഷ്ടം കൊ
ണ്ടു ഗുണം ഒന്നും സാധിപ്പിക്കാതെ ഇരിക്കുന്നതല്ലാതെ ദൈവം വെറു
തെ ഇവനെ സല്ഗതിക്കും ഇവനെ ദുൎഗ്ഗതിക്കും മുന്നിശ്ചയിച്ചപ്രകാ
രം പഠിപ്പിച്ചു എന്നു തൊന്നുക കൊണ്ടും അക്കാലത്തിലെ സജ്ജന
ങ്ങൾ സൽക്രിയകൾ അത്യാവശ്യം തന്നെ എന്നു മുച്ചൂടും ഉറപ്പിക്ക
കൊണ്ടും അവൻ ദെവകരുണാ സ്വാതന്ത്ര്യ പ്രകാരവും മനുഷ്യഹൃദ
യ ദൌൎബ്ബല്യപ്രകാരവും ഉപദെശിച്ചിട്ടുള്ള പൂൎണ്ണസത്യം നീളപരക്കു
ന്നതിന്നു കുറവു വന്നു പൊയി. ക്രിസ്ത്യാനരെമിക്കതും നീതിമാൻ
മാരാക്കുന്ന വിശ്വാസമുണ്ടല്ലൊ ഇപ്പൊൾ സൽക്രിയ കാണിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/445&oldid=199668" എന്ന താളിൽനിന്ന് ശേഖരിച്ചത്