താൾ:33A11414.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 371 —

ല്ദരിൿ, കൈസരൊടിണങ്ങി സാധാരണ സഭക്കാരുടെ പക്ഷം നി
ന്നു യുദ്ധാഭ്യാസത്തിന്നു മടിവുകാട്ടുക കൊണ്ടു പ്രജകൾ അവനെ ഉപെ
ക്ഷിച്ചു ഗലിമർ എന്നൊരുത്തെനെ അവരൊധിച്ചു വഴിച്ചു. രാജ്യഭ്രഷ്ട
നായി പൊയവനെ കൈസർ ചെൎത്തു രക്ഷിച്ചു പൊരിൽ കീൎത്തി
പെട്ട പടനായകനായ ബലിരസിനെ സെനയൊടും കൂട അഫ്രിക
യിൽ അയച്ചപ്പൊൾ വന്താലർ സുഖാനുഭവത്താൽ സ്ത്രീ ഭാവം തിരി
ഞ്ഞതു കൊണ്ടും പ്രജകളിൽ മതപ്പിണക്കം തീരായ്കകൊണ്ടും ചിലമാ
സത്തിനകം തൊറ്റുപൊയി 534 ാം ക്രി. അ. ഗലിമർ ആശ്രിതഭാ
വം കാട്ടിതന്നെ താൻ ശത്രുവെ ഭരമെല്പിച്ചു ജയ പ്രദക്ഷിണത്തിൽ
ബലിസരന്റെ അടിമയായി നട കൊണ്ടു കാണപ്പെടുകയും ചെയ്തു.
പൊരാട്ടത്തിന്നിടയിൽ ഹില്ദരീക്കിന്നു അപമൃത്യുവരിക കൊ
ണ്ടു യുസ്തിന്യാൻ വന്താലരാജ്യത്തെ തന്റെ വശമാക്കി കൊള്ളുകയും
ചെയ്തു. അനന്തരം ഒസ്തഗൊഥരുടെയും യുദ്ധം തുടരുവാൻ കാര
ണം ധിയട്രീകിൻ മകളായ അമലസ്വിന്തയെ ബന്ധുവായ ശിയദ
ത്തൻ വെട്ട ഉടനെ അവനെ കുലചെയ്തത് കെട്ടാറെ ഇതു യുദ്ധത്തി
ന്നും നല്ലതരം എന്നിട്ട കൈസർ ബലിസരനെ ബലങ്ങളുമായി അ
യച്ചപ്പൊൾ തെക്കെ ഇതല്യയെ അടക്കിയ സമയത്തു ഗൊഥരിൽ മ
ഹാലൊകരായവർ രാജാവിനെ കൊന്നു വിത്തികെ ആസ്ഥാനത്താ
ക്കി യുദ്ധത്തിന്നുത്സാഹിപ്പിക്കയും ചെയ്തു. എന്നിട്ടും ശ്രീ ഉണ്ടാ
യില്ല ബലിസരൻ രൊമപുരിയെ പിടിച്ചു രവന്നയെ വളഞ്ഞു കൊ
ണ്ടു ചതി പ്രയൊഗത്താൽ കൊട്ടയിൽ കയറി വിത്തികെ കൈക്ക
ലാക്കി ചങ്ങലയിട്ടു കൊംസ്തന്തീനപുരിക്കയച്ചു വിട്ടു. മന്ത്രികളുടെ
അസൂയകൊണ്ടു ബലിസരനെ സ്ഥാനത്തുനിന്നും നീക്കിയപ്പൊൾ
ഗൊഥരിൽ യുദ്ധശീലം തികഞ്ഞതൊതിലാ എന്ന രാജാവുദിച്ച
തിനാൽ ജയവും അപജയും വളരെ ഉണ്ടായിട്ടും തീർച്ച അണഞ്ഞില്ല
എന്നു കൈസർ കണ്ടു ബലിസരനെ മടക്കി അയച്ചു. പണവും സ
ന്നാഹങ്ങളും ഏറ്റവും കുറകയാൽ ബലിസരന്നും ജയം വന്നില്ല അ
പ്പൊൾ നർസ്സൻ മഹാസൈന്യങ്ങളൊടു വന്നു അവന്നു പകരം പടനാ
യകസ്ഥാനം എടുത്തു പൊരാടിയ ദിവസത്തിൽ ജയിച്ചുതൊതി
ലാവും പൊൎക്കളത്തിൽ പടുകകൊണ്ടു യുദ്ധം തീർന്നു. ഗൊഥനിൽ
അല്പമായി ശെഷിച്ച ജനം ക്രമത്താലെ മരിക്കക്കൊണ്ടും മലകളെ
കടന്നു വടക്കെ ജാതികളൊടു ഇടകലർന്നുപൊകകൊണ്ടും ജാതി നാമ
ത്തിനും മൂലച്ഛെദം വന്നു പൊകയുംചെയ്തു. 554ാം ക്രി. അ ഇതല്യ
പിന്നെയും അശെഷം രൊമഭൂമിയായി എന്നാലും സൌഖ്യമുണ്ടായി
ല്ല. ഫ്രങ്ക ബുരിഗുന്ത അലമന്ന്യ ഇത്യാദി ജാതികളിലും അതിക്ര
മിച്ചു ചെയ്ത പല യുദ്ധങ്ങളാൽ നാടെല്ലാം കാടാക്കി പട്ടണങ്ങ
ളിൽ ഉല്കൃഷ്ടമായ രൊമപുരി പലവട്ടം വളഞ്ഞും പിടിച്ചും പൊരു
മ്പൊഴെക്കവണ്ടെ ഉണ്ടായ വിചിത്രമാളികമാടം രാജധാനി തുട
ങ്ങിയുള്ളവയും മറ്റും വിശിഷ്ട പണികൾ മിക്കവാറും ചൂർണ്ണിച്ചും
ജീർണ്ണിച്ചും കിടക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/443&oldid=199666" എന്ന താളിൽനിന്ന് ശേഖരിച്ചത്