താൾ:33A11414.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 370 —

കൈക്കലാക്കിയപ്പൊൾ അവനെയും ബദ്ധനാക്കി കൊന്നു. അവ
ന്റെ സ്ഥാനം ഏറ്റു ഇതല്യ രാജ്യത്തിൽ രാജാവായി വാഴുകയും
ചെയ്തു. 493 ാം ക്രി. അ. പ്രജകളുടെ മമതയെ കിട്ടെണ്ടതിന്നു അ
വൻ എത്ര പ്രയത്നം ചെയ്തിട്ടും ഗൊഥർ അരീയക്കാരും ഇതലർ സാ
ധാരണ വിശ്വാസികളുമാകക്കൊണ്ടു നല്ല ചെർച്ചയുണ്ടാകില്ല പടി
ഞ്ഞാറെ രൊമസംസ്ഥാനത്തിൽ കുടിയെറി വസിക്കുന്ന ജാതികളുടെ
മെല്ക്കൊകയ്മയായ് വരെണ്ടതിന്നു അവൻ ഫ്രങ്കർബുരിഗുന്തർ ധൂരിംഗർ
വെസ്തഗൊഥർ വന്താലരൊടും ബാന്ധം കെട്ടി ഫ്രങ്കരാജാവായ ഫ്ലു
ദ്വിഗ് ചുല്പിക് പൊൎക്കളത്തിൽ അലമന്നരെ ജയിച്ചു രാജ്യം വശ
മാക്കിയപ്പൊൾ ശെഷമുള്ളവർ ധിയദ്രീകിൽ ആശ്രയിച്ചു ബവര്യ
രും ബുരിഗുന്തരും അവനെ തുണയാക്കി അനുസരിക്കയും ചെയ്തു.
അനന്തരം ഫ്ലുദ്വിഗ്ബുരി ഗുന്തജാതിക്കാരത്തിയായ ഭാര്യയുടെ
ഉത്സാഹാപെക്ഷയെ അനുസരിച്ചു 496 ാം ക്രി. അ. സ്നാനം ഏറ്റു
സാധാരണ സഭയൊടു ചെൎന്നു പ്രജകളെയും തന്റെ മതം അനുസരി
ക്കുമാറാക്കി അല്പമൊരു യുദ്ധം കഴിച്ചു ധിയദ്രിക് അവനെ തടുപ്പാൻ
സംഗതി വരുമ്മുമ്പെ സാധാരണ വിശ്ചാസികളായ വെസ്ത ഗൊഥ
രെയും ജയിച്ചു അവരുടെ രാജ്യവും സ്വാധീനമാക്കി വാഴുകയും ചെ
യ്തു. ഇപ്രകാരം ഉണ്ടാക്കിയ വാഴ്ച സ്വവംശത്തിന്നു അവകാശമായി വ
രുവാൻ ഫ്ലുദ്വിഗ് ക്രൂരവഴിയായി ഒരൊ ഫ്റങ്ക പ്രഭുക്കളെ നീക്കി
രാജ്യം നാലു മക്കൾക്ക പകുത്തു കൊടുത്തു ബുരിഗുന്തരുടെയും ധൂ
രിംഗരുടെയും രാജ്യങ്ങളെ അടക്കുവാൻ വട്ടം കൂട്ടുമ്പൊൾ മരിക്കയും
ചെയ്തു. പിന്നെ വിഭാഗങ്ങളും ആപത്തുകളും പലതും ഉണ്ടായ ശെ
ഷം ഫ്ലുഥർ എന്നവൻ സാമ്രാട്ടായി വാണു സംസ്ഥാനത്തെ പി
ന്നെയും 4 പുത്രന്മാൎക്കും പകുത്തു കൊടുത്തു അനന്തരം സഹൊദരന്മാർ
വൈരവും അഭിമാനവും പൂണ്ടു തമ്മിൽ പൊരുതു രാജ്യം മുച്ചൂടും അ
തിക്രമവും കലഹവും സംഭ്രമവും മുഴുക്കുമാറാക്കി എങ്കിലും അതിരു
കൾ വിസ്താരം കുറയാതെ ഒസ്തഗൊഥരുടെ വാഴ്ച നാൾ കഴിഞ്ഞതിൽ
പിന്നെ അലമന്യ ബവര്യ എന്ന ഇട പ്രഭു ദെശങ്ങൾ കൂട ഫ്റങ്ക രാ
ജ്യത്തൊടു ചെരുകയും ചെയ്തു. ഇങ്ങിനെ രാജ്യത്തിന്നുറപ്പും മഹാത്മ്യ
വും വൎദ്ധിച്ചതിന്റെ കാരണം. വന്താലർ ഒസ്തഗൊഥർ ഇവൎക്ക കീഴ്
പെട്ട പ്രജകൾ കൊയ്മയെ ആശ്രയിച്ചു അരിയമതത്തെ അംഗീക
രിക്കായ്കകൊണ്ടു ഐകമത്യം പൊരാഞ്ഞു കൊംസ്തന്തീനപുരി
യിൽ നിന്നയച്ച സൈന്യങ്ങൾക്ക എതിർനിന്നു കൊൾവാൻ ശക്തി
കാണുമാറില്ല ഫ്റങ്കരൊ കൊയ്മയും പ്രജകളും മതം ഭെദം കൂടാതെ
ഒന്നിച്ചു സ്വൈരമായി വാണുകൊള്ളുകയത്രെ ചെയ്തതു. ഇങ്ങിനെ
അരീയക്കാരുടെ രാജ്യങ്ങൾ ഒടുങ്ങിയതിന്റെ വിവരമാവിത്. പ്രാ
ചീനരൊമക്കാർ പശ്ചിമദിക്കുന്നും അതിൽ കുടിയെറിയ ജാതികൾ
ക്കും കൎത്താക്കന്മാർ ഞങ്ങൾ അത്രെ എന്നു വിചാരിച്ചു കൊണ്ടു
അപ്രകാരം പ്രവൃത്തിച്ചു നടത്തുവാൻ തക്കം നൊക്കി കൊണ്ടിരുന്നു.
ചക്രവൎത്തിയായ യുസ്തന്യാൻ വാഴും കാലത്തു വന്താലരാജാവായ ഹി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/442&oldid=199665" എന്ന താളിൽനിന്ന് ശേഖരിച്ചത്