താൾ:33A11414.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 362 —

ക്കയാൽ സുറിയാണികളെയും ഇസ്രയെല്യരെയും വശത്താക്കി ചില
ലക്ഷം പുരുഷാരം മറുനാട്ടിൽ കടത്തുകയും ചെയ്തു ജയിച്ചടക്കിയ
വർ മത്സരിക്കാതിരിക്കെണ്ടതിന്നു ആ രാജാക്കന്മാർ ഈ ഉപായം
നന്ന പ്രയൊഗിക്കും അക്കാലം അലിത്യൊഫ്യനായ സബകൊൻ
മിസ്രയെ അടക്കിയാറെ അനന്തരവനായ സൊ ഇസ്രയെൽ രാജാവാ
യ ഹൊശ്യയൊടു ബാന്ധവം കെട്ടി ഹൊശ്യ അവനിൽ ആശ്രയിച്ചു
അശ്ശുരിലെ രാജാവായ സല്മനസ്സറിന്റെ കൊയ്മയെ നിരസി
ച്ചതിനാൽ അശ്ശുർ വന്നു ശമര്യയിൽ കയറി ശൈഷം 10 ഗൊത്ര
ക്കാരെ മസൊപതാമ്യ മംദായി നാടുകളാളം കടത്തി. അവിശ്ചാസി
യായ ആഫസ് അശ്ശുരിൽ ഇടപ്രഭുവായി പൊയതിന്റെ ശെഷം
ഫിസ്ലിയ എന്ന മകൻ മത്സരിച്ചു സംഹെരിബ് എന്ന മഹാരാജാ
വ് അവനെ ശിക്ഷിക്കെണ്ടതിന്നു അടുത്തുവന്നാറെ യഹൊവയൊടു
പ്രാൎത്ഥിച്ചനെരം യരുശലെമിൽ അമ്പും എയ്യുകയില്ല എന്ന അരുള
പ്പാടു കെട്ടതുമല്ലാതെ ഒരു രാത്രിയിൽ തന്നെ യഹൊ സൈന്യം മിക്ക
വാറും മരിക്കു മാറാക്കി ഉടനെ സംഹെരിബ് നാണിച്ചു മടങ്ങി നി
നിവെയിൽ എത്തിയപ്പൊൾ മക്കളുടെ കൈയാൽ മരിച്ചു മൂന്നാം
മകനായ അസ്സർഹദ്ദൊൻ വാഴ്ച കഴിഞ്ഞ ശെഷം ഫ്രാത്ത് തിഗ്രീ
നദികൾക്കക്കരയുള്ള ജാതികളൊടു പൊരുതു ജയിച്ചു മത്സരിച്ചിട്ടുള്ള
മെദ്യരെ ഒഴിച്ചു ശെഷമുള്ളവരെ സ്വാധീനമാക്കി. ആ യുദ്ധത്തിൽ
പിടിച്ചു കെട്ടിയ ശത്രുക്കളെ പടിഞ്ഞാറിൽ അയച്ചു ശമര്യയിൽ
കുടി ഇരുത്തി ഹിസ്ക്കിയയുടെ ദുഷ്പുത്രനെ യരുശലെമിൽ നി
ന്നു വരുത്തി ബാബലിൽ തടവിലാക്കുകയും ചെയ്തു മിസ്രരാജ്യ
ത്തിൽ നിന്നു അയിതൊഫ്യർ നീങ്ങി പൊയശൈഷം അസ്സർഹ
ദ്ദൊൻ അവിടെയും ജയിച്ചു രാജ്യത്തെ സ്വാധീനത്തിൽ ആക്കുകയും
ചെയ്തു അവന്റെ ശെഷം അശ്ശുർ സംസ്ഥാനം മുടിഞ്ഞു വീണു മി
സ്രയിൽ 12 പ്രഭുക്കന്മാർ വാണുകൊണ്ടിരുന്നപ്പൊൾ അവരിൽ പ്
സമിത്തിക് എന്നൊരുത്തൻ യവന കപ്പക്കള്ളന്മാരെ തുണക്കാക്കി
ചെൎത്തുകൊണ്ടു ശെഷം 11 പെരെ നീക്കി മിസ്രവംശത്തിന്നു യശസ്സു
ണ്ടാക്കി യവനരിൽ അധിക പക്ഷം വിചാരിച്ചു സെവെക്കാക്കിയ
ത കൊണ്ടു മിസ്രയിലെ ക്ഷത്രിയന്മാർ അസൂയപ്പെട്ടു പാതി ആയി
തൊഹ്യയിലെക്ക വാങ്ങി നില്ക്കയും ചെയ്ത മകനാന നെകൊ ആ കുറ
വ് തീൎത്തു അന്യന്മാരെ കൂലിചെകവരാക്കി രാജ്യത്തിന്നു ബലം
കൂട്ടി അശ്ശൂരെ നിഗ്രഹിക്കെണ്ടതിന്നു കിഴക്കൊട്ടു പുറപ്പെട്ടപ്പൊൾ
യഹൂദരാജാവായ യൊശിയ എന്റെ നാട്ടിൽ കൂടി കടക്കരുത് എന്ന
വെറുതെ മുടക്കുക കൊണ്ടു യൊശിയ മഹിദ്ദൊപൊൎക്കളത്തിൽ തൊ
റ്റു മരിച്ച യഹൂദന്മാർ മിസ്രകൊയ്മയെ അനുസരിക്കയും ചെയ്തു.
നെഖൊ ഇപ്രകാരം യാത്രയായപ്പൊൾ തന്നെ കല്ദായരും മെദ്യരും
ഒരുമിച്ചു അശ്ശുർ വാഴ്ചയെ മുടിച്ചുകൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/434&oldid=199657" എന്ന താളിൽനിന്ന് ശേഖരിച്ചത്