താൾ:33A11414.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxix

കൊടുപ്പാൻ വിചാരിക്കുന്നവർക്കും ഇത വളരെ ഉപയൊഗമായി വരുമെന്ന
ഇഛിക്കുന്നു." എന്നുഗ്രന്ഥകർത്താവ് അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജോണിന്റെ ശൈലി മനസ്സിലാക്കാൻ ഗ്രന്ഥാരംഭം ഉദ്ധരിക്കാം.

ഇന്ത്യയുടെ ചരിത്രം

ഇന്ത്യയുടെ പുരാണ ചരിത്രത്തെ കുറിച്ച അധികമായിട്ടുള്ള അറിവ
കിട്ടീട്ടില്ലെങ്കിലും അല്പമായിട്ട കിട്ടീട്ടുള്ളതിൽ നിന്ന പണ്ടത്തെ ഇന്ത്യക്കാർ
നല്ല പഠിപ്പും അറിവും മര്യാദയുള്ളവരും ധനവാന്മാരും ആയിരുന്നു എന്ന
നിശ്ചയിക്കെണ്ടതിന്ന ഇടയുണ്ട. അവർ ജാത്യാൽ മിക്കവാറും ധൈര്യവും
ഉറപ്പും ഇല്ലാത്തവർ ആയിരുന്നതുകൊണ്ട അധികമധികം വർദ്ധിക്കണമെന്നുള്ള
വിചാരം ഒട്ടും കൂടാതെ മടിയന്മാരായി തീർന്ന ആ വർദ്ധിച്ച സ്ഥിതിയിൽതന്നെ
ഇരുന്നതെയുള്ളൂ. അതുകാരണത്താൽ അന്യദെശക്കാർ വന്ന അവരെ ജയിച്ച
അവരുടെ ധനംകൊണ്ട ധനവാന്മാരായി തീർന്നു.

ക്രിസ്തുക്കാലം ഏകദേശം 550 ഒറയുസ ഫിസ്കാപീസ എന്ന
പാർസിയിലെ രാജാവ ഇന്ത്യയുടെ ഏതാനും ഭാഗങ്ങളെ ജയിച്ചു.
അതിന്റെശെഷം ഗ്രെക്കരുടെ രാജാവായ അലക്സസന്തർ വടക്കെ ഇന്ത്യ
മിക്കവാറും ജയിച്ച അവനും അവന്റെ ശെഷമുണ്ടായ രാജാക്കന്മാരും ഏകദെശം
100 കൊല്ലത്തിൽ അധികം അതിനെ അടക്കി അനുഭവിച്ചു. അതിൽ പിന്നെ
മുഹമ്മദവെദക്കാർ ഇന്ത്യ പിടിച്ച കൈവശമാക്കി അതിൽ ഏറിയകാലം
രാജാക്കന്മാരായി വാഴുകയും ചെയ്തു ഇവരിൽ ഒന്നാമത്തവർ ഇന്ത്യയുടെ
വടക്കുപടിഞ്ഞാറുള്ള കാബൂൽരാജ്യത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ
ഗാസിനിയിലെ രാജാവായ മുഹമ്മദ ആയിരുന്നു. അവൻ ഇന്ത്യയുടെ നെരെ
പന്ത്രണ്ടുപ്രാവശ്യം യുദ്ധം ചെയ്തകയും ഓരൊരൊ ജയത്തിന്റെ ശേഷം
അനവധി ദ്രവ്യം തന്റെ ദെശത്തെക്ക കൊണ്ടുപൊകയും ചെയ്തു. എന്നാൽ
പന്ത്രണ്ടാമത്തെ അവന അപകടമുള്ളതായി തീർന്നു. അത ബൊംബായിക്ക
വടക്ക ഗുജരാത്ത എന്ന രാജ്യത്തുള്ള സൊമനാഥ എന്ന ക്ഷെത്രത്തിന്റെ
നെരെ ആയിരുന്നു. ഇത ഏറ്റവും ഉറപ്പും ശ്രുതിയും അസംഖ്യധനവുമുള്ള ഒരു
പുണ്യസ്ഥലം ആയിരുന്നു. ഇന്ത്യയിൽ എത്രയും ധൈര്യശാലികളായ
രജപുത്രന്മാർ അയലത്തുള്ള ചില രാജാക്കന്മാരുടെ സഹായത്തൊടു കൂടെ
ഏറ്റവും ശൌര്യത്തൊടെ യുദ്ധം ചെയ്തതുകൊണ്ട മഹമ്മദുകാർ തൊറ്റ
ഓടുവാൻ തുടങ്ങി. അപ്പൊൾ മുഹമ്മദ കുതിരപ്പുറത്തുനിന്ന ഇറങ്ങി തന്റെ
പടയാളികളെ ധൈര്യപ്പെടുത്തിയതിനാൽ അവർ സാഹസത്തൊടുകൂടെ
യുദ്ധംചെയ്ത ഇന്ത്യക്കാരെ തൊല്പിച്ച കടൽവഴിയായി ഓടിച്ചുകളഞ്ഞതിന്റെ
ശെഷം അവൻ ക്ഷെത്രത്തിൽ കയറി തന്റെ കയ്യിലുണ്ടായിരുന്ന ഗദകൊണ്ട
വിഗ്രഹത്തെ തകർത്തു എന്നും അതിനുള്ളിൽ അസംഖ്യ വിലയെറിയ
വൈരക്കല്ലുകളും മുത്തുകളും സംഗ്രഹിച്ച വെച്ചിരുന്നത ഒക്കെയും
എടുത്തുകൊണ്ടുപൊയി എന്നും ഒരു ചരിത്രമെഴുത്തുകാരൻ പറയുന്നു. ഈ
ജയത്തിന്റെ ശെഷം ഗുജരാത്തിൽ തന്റെ അധികാരം നടത്തെണ്ടതിന്ന
വെണ്ടി ഒരു രാജാവിനെ നിശ്ചയിച്ചും വെച്ച അവൻ ഗാസിനിയിലെക്കുതന്നെ
മടങ്ങി എങ്കിലും അവൻ പൊകുംവഴിയിൽ ഗുജരാത്തിന്ന വടക്കുള്ള
അജമെരിലെ രാജാവ ഒരു വലിയ സൈന്യത്തൊടുകൂടെ നിന്നിരുന്നതുകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/43&oldid=199266" എന്ന താളിൽനിന്ന് ശേഖരിച്ചത്