താൾ:33A11414.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 357 —

ഞ്ഞാറെ കടലിലും കപ്പലൊട്ടവും വ്യാപാരവും നടത്തി. കപ്പലൊട്ട
ക്കാരിൽ ചിലർക്ക കപ്പലെറി കവർച്ച ചെയ്ക വൃത്തിയും കുന്നു
വാഴികൾക്ക നായാട്ടു പ്രധാനവുമായിവന്നു. കല്ദായർ അതിന്നു
ആദി കൎത്താക്കന്മാർ പടകൾ അധികപ്പെട്ടു ചക്രവർത്തികൾ അതി
ക്രമിച്ചു തുടങ്ങുമ്പൊൾ അപ്രകാരമുള്ള മലജാതികൾ കൂലിക്കായി
ചെകം ചെയ്തു പടവെട്ടി കൊള്ളും പാർസികടൽ ചെങ്കടൽ മുതലായ
സമുദ്രങ്ങളൊടു അടുത്തു പാർക്കുന്നവൎക്ക മീൻ പിടിത്തം എന്നൊരു
അല്പ വൃത്തി ശെഷിച്ചതെ ഉള്ളു. ആകയാൽ വംശഭ്രമണങ്ങൾ കുറ
യനടന്നു വന്ന ശെഷം വൃത്തിക്കും ആചാരത്തിന്നും അത്യന്തം ഭെദ
ങ്ങളുണ്ടായി. ഒരു കുലത്തിൽ ജനിച്ചവരും ചിലർ ബാബലിലെ
സുഖഭൊഗങ്ങളെല്ലാം അനുഭവിക്കും ചിലർ ഗുഹകളിൽ പാർത്തു കാ
ട്ടുമൃഗങ്ങളുടെ ഭാവം ആശ്രയിക്കും.

13. ജാതികളിൽ കള്ള ദെവാർച്ചന ഉണ്ടായത്

ഇപ്രകാരം നാനാവംശ ധർമ്മങ്ങളുണ്ടായെങ്കിലും എല്ലാവരും
ഒരു പൊലെ ദൈവമായ യഹൊവയെ വിട്ടും അവന്റെ വാക്കു കെൾ
ക്കാതെയും രക്ഷിക്കുന്ന കൈയൂക്കം കാണാതെയും താന്താങ്ങടെ പാ
പ വഴികളിൽ നടന്നുകൊണ്ടിരുന്നു. ദൈവവും അവരുടെ കുടി ഇരി
പ്പും കാലഭെദങ്ങളും നടത്തി. വരുവാൻ ഉള്ള രക്ഷിതാവിന്നായി
ദാഹം ജനിപ്പിച്ചു കൊണ്ടതുമല്ലാതെ അവരെ സ്വന്ത വഴികളിലെ
ക്ക വിട്ടു എല്പിച്ചു. ജാതികൾ പിരിഞ്ഞു പൊകുമ്പൊൾ സൃഷ്ടി
പാപപതനം ശിക്ഷാവാഗ്ദത്തങ്ങൾ ന്യായവിസ്താരം ഉദ്ധാരണം എ
ന്നിങ്ങിനെയുള്ള ഒർമ്മകൾ എല്ലാറ്റിന്നും ഉണ്ടായി സൽഭൂതങ്ങളും
ദുർഭൂതങ്ങളും ഉണ്ടെന്നും അവറ്റെകാണ്ടു സ്വചിത്തം നടത്തുന്ന എ
കൻ ഉണ്ടെന്നും അറിഞ്ഞതുമല്ലാതെ ഈ എകൻ പ്രത്യക്ഷനായതും ഭാ
വിയെ അറിയിച്ചതും അത്ഭുതമായി ഒരൊന്നു പ്രവൃത്തിച്ചതും അവർ
ക്കെല്ലാവൎക്കും ബൊധിച്ചിരുന്നു അത്രയും അല്ല പാപവും തിന്മയും
അറിയാത്തവരില്ല പാപത്തിന്നു പ്രായശ്ചിത്തവും തിന്മെക്ക നിവൃ
ത്തിയും വെണമെന്നു ഒട്ടൊഴിയാതെ ആശിച്ചു തിരഞ്ഞുകൊണ്ടിരു
ന്നു എങ്കിലും പാപം നിമിത്തം ആത്മാക്കൾക്ക ദൈവ സംസർഗ്ഗമി
ല്ലായ്കകൊണ്ടു ക്രമത്താലെ ദൈവജ്ഞാനം മറഞ്ഞു സ്രഷ്ടാവും സൃ
ഷ്ടിയും ഒന്നായി തൊന്നി ഉള്ളതെല്ലാം ദൈവമായി പൊകയും ചെ
യ്തു സൃഷ്ടിയെ നടത്തുന്ന ഒരു ദൈവം പല ശുശ്രൂഷക്കാരെ കൊണ്ടു
വ്യാപരിച്ചു പല പ്രകാരമുള്ള ശക്തികളെ കല്പിച്ചാക്കുകയാൽ യ
ഹൊവ എന്നൊരു ആളെ ബഹുമാനിക്കാതെ അവൻ സെവെക്കാക്കി
യതെല്ലാം വർണ്ണിച്ചുകൊണ്ടു കൊടി കൊടി ദെവകളെ ഉണ്ടാക്കി തു
ടങ്ങി ദൈവലക്ഷണം പലതാകകൊണ്ടും ദൈവ പ്രവൃത്തികൾ
പല പ്രകാരമായി പറ്റുക കൊണ്ടും ദൈവസഹായം വെണ്ടി
വരുന്ന പല ബുദ്ധിമുട്ടകളും ഉണ്ടാകകൊണ്ടും ദൈവത്തിന്നു നാനാ നാ
മങ്ങളും മൂർത്തി വിശെഷങ്ങളും മനുഷ്യപശ്ചാദികളിൽ കണ്ട വെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/429&oldid=199652" എന്ന താളിൽനിന്ന് ശേഖരിച്ചത്