താൾ:33A11414.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 356 —

കിഴക്കുമുള്ള ഹാമ്യരുടെ ജീവന ധർമ്മത്തിൽ അന്നുമുതൽ ഇന്നുവ
രെയും പ്രസാദം ഒന്നും ഉണ്ടാകുന്നില്ല അന്ധകാരമെയുള്ളു കനാന്യർ
പ്രത്യേകം ഭാസന്മാരായി പൊകയും ചെയ്തു.

12. ജാതികളുടെ വാസസ്ഥലങ്ങളും ജീവധർമ്മങ്ങളും

വംശങ്ങൾ സഞ്ചരിച്ചു കുടിയെറി പാൎത്ത വാസസ്ഥല
ങ്ങൾ നിമിത്തം അവർക്ക വെവ്വെറെ സൌഖ്യാ സൌഖ്യങ്ങൾ സംഭ
വിച്ചു. ശെമ്യർ ബാബലിനടുത്ത ദെശങ്ങളിൽ തന്നെ വസിച്ചു
കൊണ്ടിരുന്നു. അവരിൽ അറാമ്യർ (ഫാത്ത് തിഗ്രി ഈ രണ്ടു നദി
കളുടെ ഇടയിലുള്ള മെസൊപതാമ്യനാട്ടിലും പടിഞ്ഞാറെ സമുദ്ര
ത്തൊളം നീണ്ട സുറിയാണി നാട്ടിലും വസിച്ചു അറവികൾ ചെങ്ക
ടൽ പാർസി സമുദ്രവും ചുഴുന്ന അർദ്ധദ്വിപിൽ പരന്നു സഞ്ചരിച്ചു.
അശ്ശൂര്യർ എലാമ്യരും തിഗ്രിയുടെ കിഴക്കൻ തീരത്തു കൂടിയെറി
കൊണ്ടിരുന്നു. രണ്ടാമതായ യാഫത്യർ ശെമ്യർക്ക വടക്കെ ഭാഗത്തു
ള്ള അറരത്ത കൌകസമലകളിലും പാൎത്തു അവിടെനിന്നും പാർ
സി മലപ്രദെശത്തിൽ നിന്നും കാശ്മീരത്തിൽ കൂടി ഗംഗാനദി
യൊളവും നടന്നു പാൎത്തു. കൌകസ പൎവ്വതത്തിൽ നിന്നു ചിലർ വട
ക്കൊട്ടു ചെന്നു കാൎക്കടലിൻ അടുത്ത സമഭൂമികളിൽ നിറഞ്ഞു ആ
വഴിയായും ചിറ്റാസ്യയിൽ കൂടിയും യുരൊപയിലും കടന്നു ചെ
ന്നു കൂടിയെറുകയും ചെയ്തു. മൂന്നാമത് ഹാമ്യർ ശെമ്യരെ വിട്ടു തെ
ക്കൊട്ടു പുറപ്പെട്ട ആഫ്രിക്ക ഖണ്ഡത്തിൽ നിറഞ്ഞു അതല്ലാതെ ഈ
ദക്ഷിണദെശത്തിലും ഗംഗെക്ക കിഴക്കുള്ള മലാക്ക ചീനം മുതലായ
രാജ്യങ്ങളിലും നിറഞ്ഞു പല ദ്വീപുകളിലും അണഞ്ഞു അമെരിക്ക
യിലും കൂട എത്തി എന്നു തൊന്നുന്നു.

ഇങ്ങിനെ ഓരൊ ദെശത്തിൽ ചെന്നു കുടിയെറുവൊൾ കൃ
ഷിയും ഗൊരക്ഷയും സ്ഥലണ്ടെത്തിന്നു തക്കവണ്ണം നടത്തുവാൻ ഉ
ത്സാഹിക്കും ഫ്രാത്ത-യർദ്ദൻ-നീല മുതലായ നദികൾ ഒഴുകുന്ന
താഴ്വര സമഭൂമികളിലും പണ്ടുപണ്ടെ നല്ല കൃഷി ചെയ്തു അനുഭവപു
ഷ്ടിക്കും പ്രസിദ്ധിയുണ്ടായി അറവി മുതലായ മരുഭൂമിക്കും കാർ
ക്കടലിന്നു വടക്കുള്ള പുല്ലദെശങ്ങൾക്കും കന്നുകാലി കൂട്ടങ്ങളൊടുള്ള
സഞ്ചാരം മാത്രം പറ്റി ഉപജീവനത്തിന്നു വെണ്ടുന്നതൊക്കയും വർ
ദ്ധിച്ചുണ്ടാകുന്ന ദിക്കുകളിൽ വലിയ പട്ടണങ്ങളെ ഉണ്ടാക്കും ഇങ്ങി
നെ ഉണ്ടായ ബാബൽ മുതലായ നഗരങ്ങളിൽ പല വിദ്യകൾക്കും
കൌശല പണികൾക്കും ഉല്പത്തിയും സമാപ്തിയും ഉണ്ടായി ഇങ്ങി
നെ നിലത്തിൽ നിന്നും തൊഴിൽ കൌശലത്താലും ഉല്പാദിച്ച
നാനാ ഫലങ്ങളെ കൈമാറ്റിയതിനാൽ കച്ചവടവും ഉണ്ടായി പുഴക
ളിൽ മാത്രം അല്ല കടലിലും കപ്പൽ തീൎത്തു ചരക്കുകളെ കടത്തും.
കനാന്യരിൽ ചിലർ ഹിന്തുകടലിലും മറ്റു ചിലർ ലിബനൊന്റെ
താഴ്വരയിൽ ചുരുങ്ങിയ കടപ്പുറത്തും നീങ്ങിവന്നപ്പൊൾ പടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/428&oldid=199651" എന്ന താളിൽനിന്ന് ശേഖരിച്ചത്