താൾ:33A11414.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxviii

പണ്ടു ചൊല്ലി പോന്ന പാരമ്പര്യങ്ങൾ അല്ലാതെ അതാത സാക്ഷികൾ
കണ്ടെഴുതിയ വിശേഷങ്ങൾ ഒന്നും വായിപ്പാൻ ഇല്ല. ഇങ്ങനത്തെ പാരമ്പര്യം
ആരാഞ്ഞുന്നൊക്കീട്ടെ വിശ്വസിക്കാവു. പണ്ട് ഒരാൾ പറഞ്ഞപോലെ എന്ന
പഴഞ്ചൽ ഉണ്ടല്ലൊ.

രണ്ടാമത ഉറവാകുന്നത പുരാണസാധനങ്ങൾ തന്നെ. മലയാള
ക്ഷേത്രങ്ങളിലും മറ്റും ഒരൊകല്ലെഴുത്തുകൾ ഉണ്ട. ആ വക എല്ലാം വായിച്ച
അർത്ഥം ഗ്രഹിച്ച ആരാഞ്ഞുകൊണ്ടാൽ കേരളപ്പഴമ ഏകദേശം തെളിയും.
എങ്ങിനെ ആയാലും പല പാരമ്പര്യങ്ങളിലും ചൊല്ലിയതിനെക്കാൾ ഒരു
കല്ലിൽ എഴുതിക്കണ്ടത ഏറെ സാരം. സന്തതികളെ ബോധിപ്പിപ്പാൻ ഉണ്ടാക്കിയ
സാധനങ്ങൾ ആവിതു പുരാണചിത്രങ്ങളും ശില്പപണികളും ശിലാതാമ്രാദി
ശാസനങ്ങളും മുദ്രകളും തന്നെ. മറ്റപലതും ആരുടെ താല്പര്യവിചാരവും
കൂടാതെ സ്മരണാർത്ഥമായി ശേഷിച്ചു കിടക്കുന്നു. ആവക ആകുന്നിതു
പൊന്നു വെള്ളി മുതലായതു കൊണ്ടുള്ള പഴയ നാണിയങ്ങൾ കല്ലറകളിൽ
കണ്ട ആയുധപാത്രാദികൾ ഇടിഞ്ഞുകിടക്കുന്ന കോട്ടകൾ അമ്പലങ്ങൾ
മുതലായവ. സൈന്ധവത്തിലും മറ്റും യവനവീരന്മാർ വാണതിന്റെ
വിശെഷങ്ങൾ അവിടവിടെ കണ്ടുകിട്ടിയ നാണിയങ്ങളാൽ
അത്രെപ്രസിദ്ധമായ്‌വന്നിത, അശ്ശൂർ രാജ്യത്തിന്റെ പഴമ ഗ്രഹിപ്പാൻ ഈ
അഞ്ചു പത്തുവർഷംകൊണ്ടുമാത്രം സംഗതി വന്നതു പണ്ടു ദഹിച്ചടിഞ്ഞു
മണ്മറഞ്ഞുകിടക്കുന്ന അരമനകളെ തുരന്നുനോക്കി ഓടുകല്ലുകളിലും
പാത്രങ്ങളിലും കണ്ട എഴുത്തുകളെ ആരാഞ്ഞുപഠിക്കയാൽതന്നെ.

മൂന്നാമതു ഉറവു ശാസ്ത്രംതന്നെ. ആയതിന്റെ വിലെക്കു വളരെ
താരതമ്യം ഉണ്ട. ചരിത്രശാസ്ത്രികളിൽ മികെച്ചവർ ശുദ്ധസത്യം പറവാൻ
പ്രാപ്തിയും മനസ്സും ഉള്ളവരത്രെ. നല്ല ശ്ലോകം ചമെക്കുന്നവർ അതിനു പോരാ.
ഒട്ടുംകൂട്ടി വെക്കാതെയും കുറച്ചുകളയാതെയും താൻകണ്ടതൊ ചെയ്തതൊ
ഉള്ള വണ്ണം വിവരിച്ചെഴുതുന്ന സാക്ഷികൾ മുമ്പെ തന്നെ വേണ്ടത. പല
സാക്ഷികൾ ഉണ്ടെങ്കിൽ ശാസ്ത്രി അവരുടെ സത്യാസത്യംഗ്രഹിക്കേണ്ടതിന്നു
ഓരോന്നിനെ ഒത്തുനോക്കി ഗൌരവ ലാഘവങ്ങളെ സൂക്ഷ്മത്തോടെ തൂക്കി
നിദാനിക്കേണ്ടത. മൂലസാക്ഷികളും കേട്ടസാക്ഷികളും കേട്ടവരിൽനിന്നു
കേട്ടതിനെ പരിഗ്രഹിച്ച ഉപസാക്ഷികളും മറ്റും ഉണ്ട. സംശയങ്ങളും
പക്ഷപാതങ്ങളും ഒന്നും ശേഷിക്കാതെ ശുദ്ധസത്യം നിറയുന്ന
ചരിത്രശാസ്ത്രംചമെപ്പാൻ ദൈവസഹായം കൂടാതെ പാടുള്ളതല്ല നിശ്ചയം.'

ഗുണ്ടർട്ടിന്റെ കൃതികളിലൂടെ നവീന ചരിത്രശൈലി മലയാളത്തിൽ
വികാസം പ്രാപിച്ചു എന്നു അവകാശപ്പെടാം. അക്കാലത്തു
ചരിത്രഗ്രന്ഥമെഴുതിയവരിൽ ‘കൊഴിക്കൊട്ട ഗവർമെണ്ട പാഠകശാലയിൽ 1-
ാം മുനിഷി അയ്മനം പി. ജൊൻ' പ്രത്യേക പരാമർശം അർഹിക്കുന്നു. ഹെൻറി
മോറിസ് സായ്പിന്റെ ഇംഗ്ലീഷ് ഗ്രന്ഥത്തെ അവലംബമാക്കി ജോൺ രചിച്ച
235 പുറമുള്ള ഇന്ത്യയുടെ ചരിത്രം 1859-ൽ കോട്ടയത്തു അച്ചടിച്ചു. "ഈ
പുസ്തകം പ്രത്യെകം എല്ലാവക പള്ളിക്കുടങ്ങളുടെയും ഉപകാരത്തിന്നായിട്ട
ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യാചരിത്രം ഇപ്പൊൾ പുതിയ നിയമപ്രകാരമുള്ള
പരീക്ഷയിൽ ഒരു മുഖ്യ പുസ്തകമായി വെച്ചിരിക്കകൊണ്ട, ആ വക പരീക്ഷ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/42&oldid=199265" എന്ന താളിൽനിന്ന് ശേഖരിച്ചത്