താൾ:33A11414.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 347 —

ന്യവും തൊറ്റു മുടിഞ്ഞു എന്നു വന്നാറെ തുംഗഭദ്രാതീരത്തിൽ ആനഗു
ന്തിരായമ്മാർ വർദ്ധിച്ചു വടക്ക പട്ടാണി മുകിളരെ തടുത്തു നിന്നതും
അല്ലാതെ ചുരത്തിന്നു കിഴക്കും പടിഞ്ഞാറും കീഴിൽ താണപ്രദെശ
ങ്ങളിലും ഇറങ്ങി അതത ദെശങ്ങളെ യഥെഷ്ടം അടക്കി ചിലകാലം
നടത്തിക്കയും ചെയ്തു.

ആകയാൽ കെരളത്തിൽ മുമ്പിൽ ഉണ്ടായ രാജ്യക്രമത്തിന്നു
എങ്ങും ഇളക്കം വന്നു പൊയി. ഒരൊ നാടുവാഴികൾ കൊയ്മ എന്നു
ചൊല്ലി പലപ്രകാരവും തങ്ങളിൽ ഇടഞ്ഞു തുടങ്ങിയപ്പൊൾ ശക്ത
ന്മാരായ തമ്പ്രാക്കന്മാർ മുന്നം കൊയ്മയെ മാത്രം അനുസരിച്ച നായ
കർ, നമ്പിമാർ, തലവർ മുതലായ ചെറുപ്രഭുക്കന്മാരെ സ്വാധീനം ആ
ക്കി ചെൎക്കയും ചെയ്തു. അപ്രകാരം വടക്ക കൊലത്തിരിയും എറനാ
ട്ടുതാമൂതിരിയും തെക്ക പെരുമാളുടെ അവകാശിയായ പെരിമ്പടപ്പും
തിരുവിതാങ്കൊട്ടു വെണാടും ഇങ്ങിനെ 4 സ്വരൂപങ്ങളും ഉയർന്നു
ഒരൊരൊ പ്രഭുക്കന്മാരെയും ചെൎത്തും മുടിച്ചും വർദ്ധിച്ചു കൊണ്ടിരു
ന്നു. ആയതുകൊണ്ടു അഞ്ചുവണ്ണം, മണിഗ്രാമം എന്ന രണ്ടു വാഴ്ചയും
ഒടുങ്ങി ഓരൊരൊ നാട്ടിലുള്ള യഹൂദന്മാരും നസ്രാണികളും പെരി
മ്പടപ്പു, ഉദയമ്പെരൂർ, വെണാടു, പുറകാടു മുതലായ തമ്പ്രാക്കന്മാ
രെ ആശ്രയിച്ചു നടക്കെണ്ടി വന്നു. ജാതി തലവന്മാൎക്ക താന്താൻ
പാർക്കുന്ന നാട്ടിൽ അത്രെ മെന്മ ഉള്ളു. അന്യരാജ്യത്തിൽ പാർക്കു
ന്ന സ്വജാതിക്കാരെ നടത്തുവാനും ന്യായം വിസ്തരിപ്പാനും അധി
കാരം അവസാനിച്ചു പൊയി.

11

അറവിക്കാർ വന്നു കൂടി ഇരുന്നതിനാലും നസ്രാണികളുടെ
കച്ചവടത്തിന്നും ഏറ്റവും താഴ്ച വന്നു. അതെപ്രകാരം എന്നാൽ-താ
മൂതിരിക്ക അല്പ ദെശമാകകൊണ്ടു പെരുമാളുടെ വാളും ചത്തും കൊന്നും
അടക്കികൊൾക എന്ന അനുഗ്രഹവും എന്റെ പക്കൽ ഉണ്ടല്ലൊ
എന്നു കല്പിച്ചു ചതിച്ചു പൊലനാടടക്കിയപ്പൊൾ കെരളത്തിലെ ക
ച്ചവടലാഭങ്ങൾ കൊടുങ്ങല്ലൂരിൽ അല്ല തനിക്ക വൎദ്ധിക്കെണം എന്നു
വെച്ചു അനെകം ചൊനകരെ വരുത്തി പല സ്ഥാനമാനങ്ങളെയും
കൊടുത്തു പാർപ്പിച്ചു കൊഴിക്കൊട്ടുപട്ടണം ഉണ്ടാക്കിച്ചു (എകദെശം
1800-കൊല്ലം 575). കൊഴിക്കൊട്ടു കൊശകൊണ്ടു വ്യാപാരം ചെ
യ്യിച്ചു. ദ്രവ്യം വളരെ ഉണ്ടായപ്പൊൾ കപ്പൽ വഴിയായി പൊയി
യുദ്ധം ചെയ്തു വള്ളുവനാടും പിടിച്ചു പൊന്നാനി നഗരം തീൎത്തു
മാപ്പിളമാരിൽ എല്പിച്ചു. പെരിമ്പടപ്പതിരൊളം ആക്രമിച്ചതിന്റെ
ശെഷം രണ്ടു സ്വരൂപക്കാരിലും അടങ്ങാത്ത വൈരം ഉണ്ടായി വന്നു.
ചൊനകരും നസ്രാണികളും രണ്ടു പക്ഷമായി നിന്നു കച്ചവടത്തിന്റെ
ആധിക്യം വരെണം എന്ന വിരുതു ഭാവിച്ചു അന്യൊന്യം പൊരുതു
കയും ചെയ്തു. അപ്പൊൾ വില്ലാളികളായ നസ്രാണികൾ 5000 പെർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/419&oldid=199642" എന്ന താളിൽനിന്ന് ശേഖരിച്ചത്