താൾ:33A11414.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 346 —

മുതലായ പട്ടക്കാരെ ഈ മലനാട്ടിലെക്കും അയച്ചിരിക്കുന്നു. ചീന
ക്കാരുടെ കപ്പൽ പണ്ടെ മലങ്കരയിൽ കൊല്ലം തുടങ്ങി എഴിമലയോ
ളം അണഞ്ഞപ്രകാരം പല യാത്രക്കാർ അറിയിച്ചിരിക്കുന്നു.
പരദെശത്തിൽ നിന്നു വന്ന കച്ചവടക്കാരുടെ പെർ കെരള ഉല്പ
ത്തിയിൽ പറയുന്ന ദിക്കിൽ ചീനർ എന്ന നാമവും ഉണ്ടു.
ഇങ്ങിനെ കൊല്ലം, കൊടുങ്ങല്ലൂർ, വളർഭട്ടണത്തു കണ്ണനൂർ മു
തലായ നഗരങ്ങളിലും വസിച്ചു പെരുഞ്ചെട്ടികളായി വർദ്ധിക്കയും
ചെയ്തു. വിശെഷിച്ച കൊടുങ്ങല്ലൂരിൽ തിരുവഞ്ചിക്കുളത്ത അഴിമുഖം
കെരളത്തിൽ ഉണ്ടായ 18 അഴിമുഖങ്ങളിൽ അപ്പൊൾ മുഖ്യമായതു
കൊണ്ടു വളരെ കപ്പൽ അവിടെ വന്നു പൊകുവാറുണ്ടു. ചൊനകരും
മിസ്ര മുതലായ രാജ്യങ്ങളെ അടക്കി ജയിച്ചതിന്റെ ശെഷം കപ്പ
ലൊട്ടം ചെയ്തു തുടങ്ങുമ്പൊൾ കൊടുങ്ങല്ലൂരിലും മറ്റും വന്നിറങ്ങി ഒ
ടുക്കത്തെ പെരുമാളെ കണ്ടു മുഹമ്മത്തിന്റെ വചനങ്ങളെ പറഞ്ഞു അ
റവിക്കാരുടെ ദിഗ്ജയം അറിയിച്ചതിനാൽ ബൌദ്ധമാർഗ്ഗം വിശ്വ
സിപ്പിച്ചു മക്കത്തിന്നു എഴുന്നള്ളിക്കയും ചെയ്ത എന്നു കൊഴിക്കൊ
ട്ടു ബൌദ്ധന്മാർ പറയുന്നു. മുസല്മാനരിൽ ചരിത്രശാസ്ത്രികളായ
വർ അങ്ങിനെ അല്ല, വസിപ്പാൻ അത്രെ കെരളരാജാക്കന്മാർ ഈ
വന്നവൎക്ക അനുവാദം കൊടുത്തിരിക്കുന്നു എന്ന എഴുതി ഇരിക്കുന്നു.
ആ വിവരം സത്യം എന്നു പ്രമാണിപ്പാൻ സാക്ഷി നിശ്ചയം പൊ
രാ. കാലത്തിന്നും തർക്കം നന്നെ ഉണ്ടു. ചൊനകർ വന്ന വർദ്ധിച്ചു
യഹൂദരൊടും നസ്രാണികളൊടും വൈരം ഭാവിച്ചു നടന്നു എന്നതു നി
ശ്ചയം.

ആയതു എങ്ങിനെ എങ്കിലും ആകട്ടെ. ക്രി. 1000 കൊല്ലം
200 കഴിഞ്ഞു ശെഷം പെരുമാക്കന്മാരുടെ വാഴ്ച ഒടുങ്ങി. ഈ തെക്കെ
രാജ്യങ്ങൾക്ക ഒക്കയും വളരെ കാലം ഇളക്കവും കലക്കവും പറ്റുകയും
ചെയ്തു. കൎണ്ണാടകത്തിങ്കൽ വാണ ചാളുക്യർ കൊങ്കണകെരള രാജ്യ
ങ്ങളെയും ചിലപ്പൊൾ ജയിച്ചതും അല്ലാതെ അവരുടെ അധികാരം
(1190 ക്രി.) താണു പൊയ ശെഷം മയിസൂരിലെ ബെള്ളാള രാജാ
ക്കന്മാർ കൎണ്ണാടകത്തിന്റെ തെക്കെ ഖണ്ഡം വശത്താക്കി തുളുനാടട
ക്കി ചൊഴപ്പെരുമാക്കന്മാരൊട ഇണങ്ങിയപ്പൊൾ ചൊഴനൊട എ
തിർക്കുന്ന പാണ്ഡി കെരളപെരുമാക്കന്മാരെ പിഴുക്കി ഇരിക്കുന്നു എ
ന്നു തൊന്നുന്നു. അവരിൽ വിരബെള്ളാളൻ എന്ന രാജാവ (1192—
1212) തെക്കെ നാട്ടിലെ കപ്പലുകളെ തകർത്തു എന്നും അവന്റെ മ
കൻ നരസിംഹൻ ഇടിപ്പിണരായി പാണ്ഡി മലയത്തിൽ വീണു മ
കരരായരുടെ രാജ്യം മുടിച്ചു ചൊഴനെ ഉറപ്പിച്ചിരിക്കുന്നു എന്നും ശി
ലാശാസനത്തിൽ ഉണ്ടു. അതിന്റെ വിവരം സ്പഷ്ടമായറിവാൻ പാ
ടില്ല. എങ്കിലും പാണ്ടിയിലും കെരളത്തിലും കൊയ്മ മുടിഞ്ഞു പൊ
യതു എകദെശം ഒരു കാലത്തിലും ഒരു കാരണത്താൽ തന്നെ സംഭ
വിച്ചു എന്നു തൊന്നുന്നു. എകദെശം 1300 ക്രി. ബെള്ളാളരുടെ അധി
കാരം കുറഞ്ഞുപൊയി. അവർ കെരളത്തിലെക്ക അയച്ചൊരു സൈ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/418&oldid=199641" എന്ന താളിൽനിന്ന് ശേഖരിച്ചത്