താൾ:33A11414.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നസ്രാണികളുടെ പഴമ

1. ഖണ്ഡം

കലിയുഗം എകദെശം 3100 യെശു എന്ന രക്ഷിതാവ യഹൂദ
രാജവംശത്തിൽ ജനിച്ചു. 33 സംവത്സരം ഭൂമിയിൽ പാൎത്തു. പൂൎണ്ണ
സ്നെഹത്താലെ ദെവകല്പനകളെ ഒക്കയും ആചരിച്ചു നടന്നു. പാ
പികളുടെ ദ്വെഷ്യത്താൽ വളരെ ഹിംസകൾ അനുഭവിച്ചു ലൊക
ത്തിന്റെ ജീവനായി പ്രാണനെ ഉപെക്ഷിച്ചതിന്റെ ശെഷം ദൈവ
മായ പിതാവ അവനെ മരിച്ചവരിൽ നിന്നുയിർത്തെഴുനീല്പിച്ചു,
ഇവൻ സാക്ഷാൽ എന്റെ പുത്രൻ എന്ന എല്ലാവരെയും കാണിച്ചു,
അവനെ സകല ജാതികൾക്കും രാജാവും പ്രകാശകാരണനും ആക്കി
വെക്കുകയും ചെയ്തു.

ആകയാൽ അവന്റെ ആത്മാവു നിറഞ്ഞ ചില ശിഷ്യന്മാർ
ലൊകവിരൊധം ഒട്ടും കൂട്ടാക്കാതെ യഹൂദയിലും പരദെശങ്ങളിലും
പൊയി രക്ഷക്കായി കല്പിച്ചിട്ടുള്ള ഈ എകനാമത്തെ പ്രസിദ്ധ
മാക്കി തുടങ്ങി. അവർ മിക്കവാറും പടിഞ്ഞാറെ ദിക്കുകളിൽ പൊ
യി പണി ചെയ്യുമ്പൊൾ തൊമ എന്നവൻ പാർസി രാജ്യത്തിലും
ബൎത്തൊല്മായി ഹിന്തുരാജ്യത്തിലും വന്നു യെശുവിന്റെ സുവിശേ
ഷം അറിയിച്ചിരിക്കുന്നു എന്നു പുരാണസഭക്കാരുടെ സമ്മതം . അ
ങ്ങിനെ അല്ല, തൊമാ തന്നെ 52 ക്രിസ്താബ്ദത്തിൽ മലയാളത്തിൽ
വന്നു കൊടുങ്ങല്ലൂരിൽ ഇറങ്ങി എറിയ ആളുകളെ വിശ്വസിപ്പിച്ചു ശ
ങ്കരപുരി (ചങ്കൂറി), പകലൊമ്മറ്റം ഇങ്ങിനെ രണ്ടു ഇല്ലക്കാരിൽ പട്ടം
കല്പിച്ചു പള്ളിയും വെപ്പിച്ചാറെ ചൊഴമണ്ഡലത്തിൽ ചെന്നു ബ്രാ
ഹ്മണരുടെ ഈർഷ്യ കൊണ്ടു മയിലാപ്പൂരിൽ രക്തസാക്ഷിയായി
അന്തരിച്ചു എന്നിങ്ങനെ പിന്നെ ഉണ്ടായ പാരമ്പര്യ വൎത്തമാനം,
മാർതൊമാവിനെ ഒരു കച്ചവടക്കാരന്റെ കൈക്കൽ 20 പൊൻ പണ
ത്തിന്നു അടിമയാക്കി വിറ്റുകളഞ്ഞ പ്രകാരവും അവൻ ഒരു രാജാ
വിനെ സെവിച്ചു കമ്മാളരുടെ ഗുരുവായി വിചിത്ര കൊയിലകം
തീൎത്തിട്ടു രാജാവിനെ മാർഗ്ഗത്തിൽ ചെർത്തപ്രകാരവും സ്ത്രീസക്തി
ഏറിയ ജാതികളിൽ പാതിവ്രത്യശുദ്ധിയെ വരുത്തി മറ വസ്ത്രങ്ങ
ളെയും അധികം ധരിപ്പിച്ച പ്രകാരവും നസ്രാണിനമസ്കാരങ്ങളിൽ
സ്തുതിച്ചു വരുന്നുണ്ട്. അതിന്റെ പരമാൎത്ഥം ദൈവത്തിനറിയാം.

3

ക്രിസ്തനാമസുഗന്ധം പുരാണകാലങ്ങളിൽ ഈ രാജ്യത്തൊളം
പറന്നു വന്നു എന്ന നിശ്ചയിപ്പാൻ കുറ്റിയുണ്ടുതാനും. രൊമരും യവ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/409&oldid=199632" എന്ന താളിൽനിന്ന് ശേഖരിച്ചത്