താൾ:33A11414.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—277—

ഒഴിപ്പാൻ 200-വർഷത്തിൻമുമ്പെ ശെരിക്ക എന്നവിദ്വാൻ വളരെ
പ്രയാസപ്പെട്ട ഒരു വായുയന്ത്രംചമെച്ചു. പക്ഷെ ആകാശം ഒട്ടുംഇല്ലാ
ത്തഒരുപന്തൊ പാത്രമൊ ഉണ്ടാക്കുവാൻ കഴിഞ്ഞുഎങ്കിൽ അതുപൊ
ങ്ങിപറക്കും എന്ന വിചാരിച്ചു ചിലർ ചെമ്പിന്റെ ലേശമായതകി
ടുകൊണ്ട അങ്ങിനെചമെച്ചിരിക്കുന്നു അകത്തെ ആകാശംപോയഉട
നെ പുറത്തെ ആകാശത്തിന്റെ അമർപ്പകൊണ്ട ആപന്തുപരന്നുവ
ന്നു വീണുപോയി. അനന്തരം ചിലർ ആകാശത്തിൽ പൊങ്ങുന്നതു
പുകതന്നെഅല്ലൊ ഒരു പട്ടുപന്തുപശതേച്ചു പുകനിറച്ചാൽ പക്ഷെക
യറുമൊഎന്നുപരീക്ഷിച്ചു അതുവും നന്നായിവന്നില്ല. എന്നാറെ ല
ഘുവായിട്ടുള്ള ഒർആകാശഭേദം കവണ്ടിശ എന്ന വിദ്വാനു കണ്ടുകി
ട്ടിയ്തിനാൽ കാര്യസിദ്ധിവരുവാൻതുടങ്ങി.

ജലവായുഎന്ന ഒർ ആകാശംഉണ്ട. അതു തൂക്കുവാന്തക്ക സകല
സാധനങ്ങളിലും ഘനം കുറഞ്ഞതു. സാധാരണാകാശത്തിന്റെ ഘ
നം എന്തെന്നു ചോദിച്ചാൽ ഒരു കുപ്പിനിറയവെള്ളം 820-കുപ്പിയി
ലെ ആകാശത്തോടഒക്കുന്നു. പിന്നെആകാശം നിറഞ്ഞഒരുകുപ്പി 14-
കുപ്പിജലവായുവോടു സമമായിനില്ക്കും. ഇങ്ങനെഉള്ള ജലവായു 80-
വർഷത്തിന്നമുമ്പെ രസവാദികൾക്കു കണ്ടുകിട്ടിയ്തിന്റെ ശേഷം കു
ട്ടികൾ കടലാവണക്കിന്റെ ചാറുകൊണ്ടു പൊക്കുള ഊതിഉണ്ടാക്കുന്ന
തുപോലെ ഒരുത്തൻ ജലവായുവെഊതി പൊക്കുളയിൽനിറച്ചാൽ
അതിവേഗത്തിൽ ആകാശത്തിൽ കയറിപോകും എന്നും കണ്ടിരി
ക്കുന്നു. അതിന്റെശേഷം പരിന്ത്രീസ്സായമൊംഗോൽഫ്യ തുണികൊ
ണ്ട 100-മുളം ചുററളവുള്ള പന്തുണ്ടാക്കി കടലാസ്സുകൊണ്ടു പൊതി
ഞ്ഞവുൽ തീയുടെപുകയും നിറച്ചടച്ചപ്പൊൾ പന്തുകെട്ടിയകയറു അ
റുത്തഉടനെ അത് ആറായിരംഅടിഉയരത്തോളം കരേറിഎങ്കിലും തു
ണിയടേപഴുതുകൾ സൂക്ഷ്മമായി അടഞ്ഞിട്ടില്ലായ്കകൊണ്ടു പുറമെ
ഉള്ള ആകാശം ഉള്ളിൽകടന്നു നിറഞ്ഞപ്പോൾ അതുക്രമത്താലെ ഘ
നംകൂടിവീണുപോയി.

ആയ്ത എല്ലാരാജ്യക്കാരും അറിയേണ്ടതിന്നു വൎത്തമാനകടലാ
സ്സുകളിൽ വിവരമായിവർണ്ണിച്ചെഴുതിയതിന്റെശേഷം ശാർലസ
എന്നപറീസിലെ ശാസ്രി പട്ടുകൊണ്ട ഒരു ചെറിയ പന്ത
ഉണ്ടാക്കി അരക്കുകഷായത്തിൽ ഗോന്തു ചേർത്തരച്ചു പുറമെ
തേച്ചു ഉള്ളിൽ ജലവായുനിറച്ചു പറീസ്സിൽനിന്നു പറപ്പിച്ചു
(1783-ക്രിസ്താബ്ദം) ആയ്തു 4-വിനാഴികയകം 3000-അടിഉയരം
ഉള്ള മേഘങ്ങളിൽ കരേറിമറഞ്ഞു ചിലനാഴികകഴിഞ്ഞശേഷം 4-
കാതം ദൂരത്തുചെന്നുവീണു. അതിനാൽ ശാസ്ത്രികൾക്ക അല്പം സന്തോ
ഷം വന്നപ്പോൾ പഴുതുകൾഎല്ലാം എത്രയും സൂക്ഷിച്ചടയുന്ന ഒരുതേപ്പു
അന‌്വെഷിച്ചു. അപ്രകാരം ഒരുത്തൻഉണ്ടാക്കി ഒരു ചെറിയപന്തി
ന്മേൽതേച്ചു ജലവായുവെ നിറച്ചടെച്ചപ്പോൾ പന്തു വീട്ടിന്റെ അകത്തു
നിന്നുയൎന്നു മച്ചോടുചെന്നുമുട്ടി 3-മാസം വീഴാതെപാർത്തു. എന്നാറെ
പരീക്ഷക്കായിപന്തിനെ പുറത്തു കൊണ്ടുവന്നപ്പോൾ അതിനെകെട്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/349&oldid=199572" എന്ന താളിൽനിന്ന് ശേഖരിച്ചത്