—257—
വീണു, അരിപ്പൊടിയും മെയ്യിലായപ്പോൾ സ്വപ്നം കണ്ടുണൎന്നവനെ
പ്പോലെ പിന്നെ ദുഃഖിച്ചു. അതുകൊണ്ടത്രെ വരാനുള്ള കാര്യം മു
മ്പിൽ വിചാരിക്കരുതെന്ന പറഞ്ഞതും.
4
അന്യായമെന്ന പേരായിട്ട ഒരു നഗരം ഉണ്ട്. ആ നഗരത്തിൽ
നിന്ന പയറുമേടിപ്പാനായിട്ട ഒരുത്തൻ അവിടെചെന്ന വിലപറ
ഞ്ഞതിൻറ ശേഷം ഇടങ്ങഴിയുടെ പുറംകൊണ്ട അളക്കണം എന്ന
കച്ചോടക്കാരൻ പറഞ്ഞു. പുറംകൊണ്ട അളക്കുന്നത ഒരെടത്തും ക
ണ്ടിട്ടില്ലാത്ത താകകൊണ്ട് മര്യാദപോലെ അകംകൊണ്ട അളക്കണ
മെന്ന പയറുമേടിപ്പാൻ ചെന്നവനും പറഞ്ഞു. ഇങ്ങനെ രണ്ടാളും
തമ്മിൽ തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ ആ പട്ടണത്തിൽ ഉള്ളവർ
അവിടെ ചെന്ന വിചാരിച്ചു രണ്ടാളുടെ പക്ഷവും അനുസരിക്കാ
തെ മദ്ധ്യസ്ഥമായിട്ട ഇടങ്ങഴി ചരിച്ചുവെച്ച അളക്കണമെന്ന വി
ധിച്ചു.
5
വലുതായിട്ടുള്ള വഴിക്കു സമീപത്തിൽ ഒരുത്തൻ വഴിയമ്പ
ലം തീർപ്പിച്ച അതസൂക്ഷിച്ചുംകൊണ്ട പാതത്തക്കവണ്ണം ഒരു ബ്രാ
ഹ്മണനെ പറഞ്ഞ ആക്കിയിരുന്നു. ആ ബ്രാഹ്മണനും അദ്ദേഹ
ത്തിൻറ സ്ത്രീയും അവിടെ പാൎത്തിരിക്കുമ്പോൾ ഒരു ദിവസം വൈ
കുന്നേരം ഒരുചെട്ടി കല്യാണത്തിന്നു പോയിവരുമ്പോൾ അവിടെ
വന്നു വിചാരിച്ചപ്പോൾ ബ്രാഹ്മണനവിടെ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ സ്ത്രീയോട് പാർക്കാൻ സ്ഥലമുണ്ടൊ എന്ന ചോദി
ച്ചപ്പോൾ ചെട്ടിയുടെ കയ്യിമെൽ രണ്ടിലും പൊന്നകൊണ്ട കട്ടിയാ
യിട്ട ഉണ്ടാക്കി യിട്ടിരുന്ന വളയും കാതിൽ മേത്തരം കല്ലുവെച്ച കടു
ക്കനും കഴുത്തിൽ മാലയും മറ്റും വേണ്ടുന്ന ആഭരണങ്ങളൊക്കയും ഇട്ടി
രിക്കുന്നത കണ്ടിട്ട അകായിൽ കൂട്ടി കൊണ്ടുപോയി ബ്രാഹ്മണൻ
കിടക്കുന്ന അകത്തു തന്നെ കിടക്കത്തക്കവണ്ണം പറഞ്ഞു അത്താഴത്തി
ന്ന നല്ലവണ്ണംകൂട്ടുവാനും മറ്റും ഉണ്ടാക്കി വിളമ്പികൊടുത്തു. ചെട്ടി
ഊണുകഴിഞ്ഞ അകത്തു ചെന്ന ബ്രാഹ്മണൻറ കട്ടിലിന്മേൽ കിട
ന്നു. അപ്പോൾ വേനൽക്കാലമാകകൊണ്ട് അകത്ത ഉഷ്ണം നന്നെ ഉണ്ടാ
യിരുന്നു. അതുകൊണ്ട ഉറക്കം വരാതെ കിടക്കുമ്പോൾ ആ ബ്രാഹ്മ
ണ സ്ത്രീ രണ്ടു മൂന്നു പ്രാവശ്യം അകത്തുവന്ന ഉറങ്ങിയോ എന്ന ചോ
ദിച്ചേച്ചു പോയി. അതുകണ്ടാറെ ഇനി ഇവിടെ കിടന്നാൽ നന്നാക
യില്ലെന്നു വിചാരിച്ചു പതുക്കെ എഴുനീററു പുറത്തുപോയി കിടന്നു.
ചെട്ടി പുറത്തുപോയി കിടന്നിട്ട അരനാഴിക ആകുന്നതിന്ന മുമ്പിൽ
ബ്രാഹ്മണൻവന്നു വഴിനടന്ന ചടപ്പുകൊണ്ട കട്ടിലിന്മേൽ കിടന്നു
റങ്ങി. അതു സ്ത്രീ അറിഞ്ഞില്ലാ രാത്രി പതിനഞ്ചനാഴികയായ