താൾ:33A11414.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxi

തീർത്തും അരോചകമാകാവുന്ന രണ്ടോ മൂന്നോ വാക്യങ്ങളെങ്കിലും സുജന
മര്യാദയനുസരിച്ചു എഡിറ്റർമാർ നീക്കിക്കളഞ്ഞിട്ടുണ്ട്. അതതിടങ്ങളിൽ
കുത്തുകളിട്ടു ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു. യഹൂദർ, റോമൻ കത്തോലിക്കർ,
നസ്രാണികൾ, മുസല്മാന്മാർ, ഹിന്ദുക്കൾ എന്നിവരെല്ലാം നേർവഴി
വിട്ടുപോയവരാണെന്ന ധ്വനി അങ്ങിങ്ങു കാണുമ്പോൾ ഇതൊരു മിഷണറി
രചനയാണെന്നു ഓർമ്മിക്കാൻ വായനക്കാരൻ നിർബന്ധിതനാകും. ഇത്തരം
ദൗർബല്യങ്ങൾ ഇല്ലെന്നു ഭാവിച്ചു ഗുണ്ടർട്ടിനെ അന്ധമായി
ആരാധിക്കുന്നവരുണ്ടാകും. മഹാപണ്ഡിതനും മലയാള ഭാഷയ്ക്കക്കു മലയാളം
എന്ന പേരു കൂടി ഉറപ്പിച്ചു തന്ന ഭാഷോപാസകനുമായ (ഗുണ്ടർട്ടിന്റെ
കാലത്തു മലയാണ്മ മലയാഴ്മ, മലയാളിം എന്നിങ്ങനെ കേരള ഭാഷയ്ക്കക്കു പല
പേരുകളുണ്ടായിരുന്നു. മലയാളം എന്ന പേർ ഉറപ്പിച്ചതു ഗുണ്ടർട്ടാണ്. വ്യാകര
ണവും നിഘണ്ടുവം ആ പേരിനു ചിരപ്രതിഷ്ഠ നൽകി) ഗുണ്ടർട്ടിനെ അദ്ദേഹ
ത്തിന്റെ ശക്തി ദൗർബല്യങ്ങൾ അറിഞ്ഞു ആദരിക്കുന്നതാവും ഉത്തമം

മൗലിക ഉപാദാനങ്ങൾ തേടിപ്പിടിച്ചു ചരിത്ര രചന നടത്തുന്നതിൽ
ഗുണ്ടർട്ടിനുണ്ടായിരുന്ന നിർബന്ധബുദ്ധിക്കു നസ്രാണികളുടെ പഴമ ഉത്തമ
തെളിവാണ്. സമുദായ ചരിത്രങ്ങളിൽ അന്നും ഇന്നും കടന്നു കൂടാറുള്ള
നിരാസ്പദമായ സിദ്ധാന്തങ്ങൾ ഇതിലില്ല. ചെപ്പേടുകൾ, വിദേശ
സ്രോതസ്സുകളിൽ നിന്നു ലഭിക്കുന്ന അനന്യമായ രേഖകൾ എന്നിവയെല്ലാം
ഗുണ്ടർട്ട് ഉപയോഗിക്കുന്നു. ക്രൈസ്തവ ചരിത്രത്തിലെ താരതമ്യേന
അജ്ഞാതമായ മേഖകളിലേക്കാണ് അദ്ദേഹം നമ്മെ നയിക്കുന്നത്. സെന്റ്
തോമസ് മൗണ്ട് മദിരാശി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന
പ്രാചീനമായ പേർഷ്യൻ കുരിശ് (മുകളിൽ പ്രാവും താഴെ വിടർന്ന താമരയും
ചുറ്റും പഹ്‌ലവി ലിഖിതവുമുള്ളത്) അദ്ദേഹം വിശദമായി പരിശോധിച്ചിരുന്നു.
എന്നാൽ അതെക്കുറിച്ചു ഗുണ്ടർട്ട് എന്തെങ്കിലും എഴുതിയതായി കാണുന്നില്ല.
ബർണൽ, കൊളിൻസ് തുടങ്ങിയ വിദേശ പണ്ഡിതന്മാർ ഇതെക്കുറിച്ചു
നടത്തിയ വിവാദത്തിലും (ഇന്ത്യൻ ആന്റിക്വറി) അദ്ദേഹം പങ്കെടുത്തിരുന്നില്ല.
എന്നാൽ ഇവരുടെയെല്ലാം രചനകളിൽ കോട്ടയം ചെപ്പേടിനെക്കുറിച്ചു അദ്ദേഹം
നടത്തിയ പഠനം പരാമർശിക്കപ്പെടുന്നുണ്ട്.

ഗുണ്ടർട്ട് എന്ന ചരിത്രകാരനെ പൂർണ്ണമായി മനസ്സിലാക്കാൻ
അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലേക്കു കണ്ണോടിക്കണം. ഒരു വ്യക്തി
എന്തായിത്തീരാൻ ആഗ്രഹിച്ചു എന്നറിയാൻ അയാളുടെ ഗ്രന്ഥശേഖരം
പരിശോധിച്ചാൽ മതി എന്ന പഴമൊഴി ഓർമ്മിക്കുക. അമൂല്യമായ കേരളചരിത്ര
രേഖകളുടെ നിധികുംഭം എന്നു ട്യൂബിങ്ങൻ സർവകലശാലയിലെ ഗുണ്ടർട്ടു
ഗ്രന്ഥശേഖരത്തെ വിശേഷിപ്പിക്കാം. ബാസലിലും സ്റ്റുട്ഗാർട്ടിലും കാല്‌വിലും
ഒട്ടും അപ്രധാനമല്ലാത്ത ചുരുക്കം ചില രേഖകളുണ്ട്. (ഇവയുടെ പട്ടിക ഡോ.
ഹെർമൻ ഗുണ്ടർട്ട് 1991; 185-188-ൽ കാണുക). ഇക്കൂട്ടത്തിൽ 1790-1800
വരെയുള്ള ഉത്തരമലബാറിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന തലശ്ശേരി
രേഖകൾ (4448 പുറം) പ്രാചീന കേരളത്തിലെ മനുസ്മൃതിയായ വ്യവഹാരമാല
(628 പുറം), കേരളാ ചാരസംക്ഷെപം, കേരള നാടകം, പയ്യന്നൂർപ്പാട്ട്,
തച്ചൊളിപ്പാട്ടുകൾ (226 പുറം) എന്നിവ അതീവ ശ്രദ്ധേയങ്ങളാണ്. തലശ്ശെരി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/25&oldid=199248" എന്ന താളിൽനിന്ന് ശേഖരിച്ചത്