താൾ:33A11414.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvii

ഗ്രന്ഥപരമ്പരയി (HGS)ലെ വജ്രസൂചി എന്ന സമാഹാരത്തിന്റെ (1992) ആമുഖ
പഠനം കാണുക) ഗുണ്ടർട്ടിന്റെ രചനകളിൽ തന്നെ ഒറ്റപ്പെട്ട കൃതിയാണ്
കേരളോൽപത്തി എന്നു രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

അദ്ദേഹം പഠിച്ചുവളർന്ന ജർമ്മൻ അക്കാദമിക് ലോകത്തു അക്കാലത്തു
ഭാരതത്തെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് കേരളോല്പത്തിയുടെ പ്രസാധനത്തിൽ
ഗുണ്ടർട്ടിനെ സ്വാധീനിച്ചു. (ഇക്കാര്യത്തെക്കുറിച്ചു വജ്രസൂചി എന്ന
സമാഹാരത്തിന്റെ ആമുഖ പഠനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
നിഘണ്ടുവിലും വ്യാകരണത്തിലും അക്കാദമിക് സ്വാധീനം കാണാവുന്നതാണ്.
എന്നാൽ വജ്രസൂചി എന്ന വാല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന
രചനകളിലാകട്ടെ ഭക്തിപ്രസ്ഥാനക്കാരുടെ കുടുബത്തിൽ ജനിച്ചു വളർന്നു,
കാൽനൂറ്റാണ്ടു മിഷണറിയായി പ്രവർത്തിച്ച ഗുണ്ടർട്ടിന്റെ വ്യക്തിത്വം മുന്നിട്ടു
നിൽക്കുന്നു.

കേരളോൽപത്തികൾ പലതുണ്ടെന്നും അവയോരൊന്നും ഓരോരോ
രാജകുടുംബങ്ങളുടെയും നാടുവാഴികളുടെയും പെരുമ വളർത്താൻ
രചിക്കപ്പെട്ടവയാണെന്നും അതിനാൽ ചരിത്രത്തിന്റെ വളപ്പിൽ
അവയ്ക്കക്കുസ്ഥാനമേ ഇല്ല എന്നും കരുതുന്നവരാണ് നമ്മുടെ ഇന്നത്തെ
ചില ചരിത്രകാരന്മാർ. ഐതിഹ്യങ്ങളെ ഇങ്ങനെ പുച്ഛിച്ചു തള്ളാനാവില്ല എന്നാണ്
ആധുനിക പണ്ഡിതമതം. ചരിത്രം, പുരാണം, ഐതിഹ്യം എന്നിവയെല്ലാം
പൂർവകാല ദർശനത്തിനുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും ആവിഷ്കരണ
ശൈലികളും ഉൾക്കൊള്ളുന്നു എന്നു ഇന്നത്തെ ചരിത്ര വിദ്യാർത്ഥി
മനസ്സിലാക്കുന്നു. ഒന്നര നൂറ്റാണ്ടു മുമ്പു കേരളത്തിലെത്തിയ ഗുണ്ടർട്ട്
മതപരമായ കാരണങ്ങളാൽ ഉണ്ടാകാമായിരുന്ന മുൻ വിധികൾ മാറ്റിവച്ചു
കേരളോൽപത്തി പ്രസിദ്ധീകരിച്ചതിന്റെ ചരിത്ര പ്രാധാന്യം ഇതിൽ നിന്നു
വ്യക്തമാണല്ലോ. കേരളോൽപത്തി അക്കാലത്തു തന്നെ പണ്ഡിതൻ എന്ന
നിലയിൽ ഗുണ്ടർട്ടിനു വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു. 1843-ൽ
കോട്ടയം സന്ദർശനത്തെക്കുറിച്ച് എഴുതിയ കത്തിൽ അദ്ദേഹം ഇക്കാര്യം
രേഖപ്പെടുത്തുന്നു. "എനിക്ക് അർഹിക്കുന്നതിലേറെ ആദരം-എന്റെ
തർജമകളെക്കാൾ-കേരളോൽപത്തി നേടിത്തന്നിരിക്കുന്നു എന്ന കാര്യം ഞാൻ
ശ്രദ്ധിച്ചു. ബാസലിൽ സൂക്ഷിച്ചിരിക്കുന്ന (G.B) കത്ത്-9.11.1843.

കൃത്യമായ രേഖകൾ കണ്ടെത്തി ചരിത്ര രചന നടത്തുന്നതിൽ ഗുണ്ടർട്ട്
ഉത്സാഹിച്ചിരുന്നു. അതിന്ന് ഉത്തമ ദൃഷ്ടാന്തമാണ് യഹൂദ ക്രൈസ്തവ
ചെപ്പേടുകളെക്കുറിച്ചുള്ള പഠനം. ഇന്നും നമ്മുടെ ചരിത്ര വിദ്യാർത്ഥികൾക്കു
ബാലികേറാമലയായ ഈ രേഖകൾ വിദേശിയായ ഗുണ്ടർട്ടു വായിച്ചു തർജമ
ചെയ്തു. അദ്ദേഹത്തിന്റെ പാഠവും ഭാഷാന്തരവും ചരിത്രപരമായ കുറിപ്പുകളും
1844/45-ലെ The Madras Journal of Literature and Science എന്ന
ആനുകാലികത്തിൽ പ്രസിദ്ധീകരിക്കയുണ്ടായി. മുപ്പതോളം പേജുവരുന്ന ആ
ലേഖനം ഇംഗ്ലീഷിലായതുകൊണ്ടു മറ്റൊരു വാല്യത്തിലേക്കു
നീക്കിവയ്ക്കയാണ്. ചെപ്പേടുകളുടെ പഠനത്തിൽ കേരളോൽപ്പത്തയിൽ
നിന്നു ലഭിച്ച വിവരങ്ങൾ ഗുണ്ടർട്ടു ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

രേഖകളും മറ്റു തെളിവുകളും വേണ്ട, പൂർവികരുടെ പഠനങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/21&oldid=199243" എന്ന താളിൽനിന്ന് ശേഖരിച്ചത്