താൾ:33A11412.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർക്കശമായ ചിട്ടുകളും യുവാവായ ഡീസിക്കിനെ പരിഭ്രാന്തനാക്കി.
'കണ്ണൂരിലെ പ്രവാചകൻ' സൃഷ്ടിച്ചിരുന്ന ഇടിമുഴക്കത്തിലും മിന്നലിലും
താൻ അഭയം തേടി ഓടിയെത്തിയിരുന്നത് പണ്ഡിതനും ദയാലുവുമായ
ഗുണ്ടർട്ടിന്റെ നിഴലിലായിരുന്നു എന്നു വാർധക്യത്തിൽ ഡീസ്
രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുണ്ടർട്ടുകുടുംബത്തിൽ ഒരംഗത്തെപ്പോലെ കഴിഞ്ഞുകൂടിയിരുന്ന
എലിസബത്ത് ബ്ലാൻസ്ഫോർഡിനെ 1856-ൽ ഡീസ് വിവാഹം കഴിച്ചു.
അനുഗൃഹീതമായ ആ ദാമ്പത്യബന്ധം ഗുണ്ടർട്ടുമായുള്ള അടുപ്പം ദൃഢതര
മാക്കി. പാലക്കാട്ടാണ് ഡീസ് ദീർഘകാലം (1862–1876) സേവനമനുഷ്ഠി
ച്ചത്. നിഘണ്ടുവിന്റെയും വ്യാകരണത്തിന്റെയും ജോലികൾ അദ്ദേഹം
ഏറെറടുത്തു നടത്തിയത് അവിടെവച്ചാണ്. പിന്നീട് പത്തു വർഷത്തോളം
(1880-1890) മംഗലാപുരം സെമിനാരിയിൽ അധ്യാപകനായി ജോലി ചെയ്തു.

ഗുണ്ടർട്ട്, അബ്രഹാം മൂളിയിൽ എന്നിവരിൽ നിന്നു മലയാളം പഠിച്ച
ഡീസ് പ്രാചീന സാഹിത്യകൃതികളിലും ശാസ്ത്രഗ്രന്ഥങ്ങളിലും
അവഗാഹം നേടി. മലയാളത്തനിമയുള്ള വാക്കുകൾ തേടിപ്പിടിച്ചു
പയോഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പലർക്കും അരോചകമായിരുന്നു.

പാലക്കാട്ടു മിഷണറിയായി ജോലി ചെയ്യുമ്പോഴാണ് ഗുണ്ടർട്ടിന്റെ
വ്യാകരണം ഗ്രന്ഥകർത്താവു നൽകിയ കുറിപ്പുകൾ ഉപയോഗിച്ച് അദ്ദേഹം
പൂർത്തിയാക്കിയത്. ഇക്കാര്യത്തിൽ ഗുരുവിനു ശിഷ്യനെക്കുറിച്ചുണ്ടാ
യിരുന്ന മതിപ്പും ഗുണ്ടർട്ട് വ്യാകരണം എങ്ങനെയും പൂർത്തിയാക്കി അച്ചടി
പ്പിക്കുന്നതിൽ ശിഷ്യനുണ്ടായിരുന്ന ഉത്സാഹവും വെളിവാകുന്നു.
1851-ൽ പ്രസിദ്ധീകരിച്ചുഗുണ്ടർട്ട് വ്യാകരണത്തിന്റെ അപൂർണമായ പതിപ്പ്
മലയാളത്തിലായിരുന്നല്ലോ. മംഗലാപുരം പതിപ്പിലാണ് ഇന്നു കാണുന്ന
ഇംഗ്ലീഷ് ശീർഷകങ്ങൾ കടന്നു വരുന്നത്. അവ എഴുതിച്ചേർക്കണമെന്ന്
ഡീസ് നിർദേശിച്ചു. ആ ജോലി ഏറെറടുത്തു നടത്തിയതും അദ്ദേഹം
തന്നെ.

1891 മുതൽ കേരളത്തിൽ നിന്നു മടങ്ങിപ്പോകുന്നതുവരെ
കാസർഗോഡായിരുന്നുകർമമണ്ഡലം, നാല്പത്തെട്ടുവർഷം ഇന്ത്യയിൽ
ജോലി ചെയ്തശേഷം. 1899 ഏപ്രിലിൽ ജന്മദേശത്തേക്കു മടങ്ങിപ്പോയി
സ്റ്റുട്ഗാർട്ടിനടുത്ത് കാൻസറ്റാറ്റിൽ താമസമുറപ്പിച്ച ഡീസ് ആ വർഷം
ഒക്ടോബർ 22-ന് ക്യാൻസർ ബാധിച്ചു മരണമടഞ്ഞു. ബാസൽ മിഷൻ
റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ചരമക്കുറിപ്പിൽ അദ്ദേഹത്തിന്റെ ഭാഷാ
പരിശ്രമങ്ങളെക്കുറിച്ചു പ്രത്യേക പരാമർശം കാണുന്നുണ്ട്. മലയാളത്തിനു
പുറമേ തമിഴും ഹിന്ദിയും കന്നഡവും അദ്ദേഹത്തിനു വശമായിരുന്നു.
മലയാള ഭാഷാ പാണ്ഡിത്യം പരിഗണിച്ചാൽ ബാസൽ മിഷണറിമാരിൽ
ഗുണ്ടർട്ടു മാത്രമായിരുന്നു അദ്ദേഹത്തെ അതിശയിച്ചിരുന്നത് എന്നു
ചരമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/43&oldid=197919" എന്ന താളിൽനിന്ന് ശേഖരിച്ചത്