ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
76
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
അവർ ഭടന്മാരോട് ആ വൃദ്ധനെ പിൻതുടരാൻ ആവശ്യപ്പെട്ടു. പിന്നാലെ ഒരു കുതിരപ്പുറത്ത് സക്കിയയും ചെന്നു.
അവർ ചായക്കടയ്ക്കകത്തേക്കു കയറി. സക്കിയ പുറത്തുനിന്നു. വളരെപ്പെട്ടെന്ന് അവിടെ ഒരു പോരു നടന്നു. ഒടുവിൽ രാജാവും രണ്ടു മന്ത്രിമാരും മോചിതരായി.
പുറത്തുവന്നയുടൻ രാജാവ് സക്കിയയെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു “എന്റെ പൊന്നു സക്കിയേ, ഞാൻ നിന്നെ മറ്റെന്തിനെക്കാളും ഇഷ്ടപ്പെടുന്നു. നീ ഞങ്ങളുടെ ജീവൻ രക്ഷിച്ചു."
സക്കിയ സന്തോഷമായി. അവൾ പറഞ്ഞു “പ്രഭോ, ഞാൻ അങ്ങയെയും വളരെയേറെ സ്നേഹിക്കുന്നു. പക്ഷേ, അങ്ങയെ രക്ഷിച്ചത് ഞാനല്ല. അങ്ങ് പഠിച്ച തൊഴിലാണ്. അതു മറക്കേണ്ട."
“ശരി തന്നെ. ഒരു തൊഴിലുമറിയാത്തവൻ രാജാവായാലും എന്തു ഫലം!” രാജാവ് ആ സത്യം സമ്മതിച്ചു.