ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15

ചെറുചെന്തൂവൽ


ഭാര്യയും ഭർത്താവും മാത്രം. മക്കളൊന്നുമില്ല. വളരെ പാവപ്പെട്ടവർ. പട്ടിണിക്കാർ. അങ്ങനെയൊരു ദമ്പതികൾ ഉണ്ടായിരുന്നു. പണ്ടൊരു നാട്ടിൽ.

ഭർത്താവ് എന്നും കാട്ടിൽ പോകും. വേട്ടയ്ക്ക്. പക്ഷേ മിക്കപ്പോഴും വെറുംകൈയോടെ മടങ്ങും. അയാൾ ഒരു നല്ല വേട്ടക്കാരനായിരുന്നില്ല. ചിലപ്പോൾ വല്ല ചെറുകിളികളെ എങ്ങാൻ കിട്ടിയെങ്കിലായി.

ഒരു ദിവസം അയാൾ കാട്ടിൽ പോയി. വേട്ടയ്ക്കു തന്നെ കഷ്ടം. അയാൾക്കൊന്നും കിട്ടിയില്ല. ഒരു കൊച്ചു കിളിയെപ്പോലും. അയാൾ കുഴഞ്ഞു; വിഷമിച്ചു. ക്ഷീണം കാരണം ഒരു മരച്ചോട്ടിൽ ചാരിയിരുന്നു.

അപ്പോഴുണ്ട് കേൾക്കുന്നു ഒരു പക്ഷിയുടെ രസികൻ പാട്ട്. അയാൾ മുകളിലേക്ക് നോക്കി. നല്ല ഈണത്തിൽ പാടുന്ന കിളിയെ അയാൾ കണ്ടു. അതിന്റെ തൂവലുകൾക്കെല്ലാം ചുവപ്പ് നിറമായിരുന്നു. ആ സുന്ദരിക്കിളി അയാളെ കണ്ടു. അയാളോട് ആ കിളി പറഞ്ഞു. “നിങ്ങളൊരു പാവപ്പെട്ടവനും പട്ടിണിക്കാരനുമാണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ സഹായിക്കാം. എന്റെ ഒരു തൂവൽ ഞാൻ തരാം. അത് വീട്ടിൽ കൊണ്ടു പോയി കലത്തിലിട്ട് വേവിക്കുക. നല്ല ഒന്നാന്തരം ഭക്ഷണമായി മാറും അത്. നാളെയും വരിക. നാളെയും ഒരു തൂവൽ തരാം.

അയാൾക്ക് ഏറെ സന്തോഷം തോന്നി. അയാൾ പറഞ്ഞു. “നല്ലവനായ ചെങ്കിളീ, നിനക്കെന്റെ ആയിരം നന്ദി!"

അയാൾ തൂവലുമായി വീട്ടിൽ പോയി. അതൊരു കലത്തിലെ തിളച്ച വെള്ളത്തിലിട്ടു. തീയെരിച്ചു. എന്നിട്ട് ഭാര്യയോട് സംഭവം വിശദീകരിച്ചു. അവർ പറഞ്ഞു “നിങ്ങൾക്ക് വട്ടുണ്ടോ മനുഷ്യാ, ഒരു തൂവലിൽ നിന്ന് എങ്ങനെ ആഹാരം കിട്ടും?” നിങ്ങൾക്കാ കിളിയെ ഇങ്ങ് പിടിച്ചുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/56&oldid=238751" എന്ന താളിൽനിന്ന് ശേഖരിച്ചത്