ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആഫ്രിക്കൻ നാടോടിക്കഥകൾ
53
വി എം രാജമോഹൻ
ചിലർ പന്തയം കെട്ടി. “തീ ജയിക്കും, സംശയമില്ല. വേറെ ചിലർ വാദിച്ചു. “മഴയേ ജയിക്കു!"
പക്ഷേ രാജകുമാരി പ്രാർഥിച്ചു. “മഴ ജയിക്കണേ ദൈവമേ.”
മത്സരം തുടങ്ങാറായി. പെരുമ്പറകൾ മുഴങ്ങി. കതിനാവെടികൾ പൊട്ടി. മത്സരം തുടങ്ങി. തീ മുമ്പേ ഓടി. തീയെ ഓടാൻ കാറ്റ് സഹായിച്ചു. പക്ഷേ മഴയെവിടെ? പൊടിപോലും കാണാനില്ലായിരുന്നു. ജനം ആർത്തുവിളിച്ചു. “തീ ഇതാ ഓട്ടം പൂർത്തിയാക്കാറായി. രാജകുമാരിയെ തീക്ക് തന്നെ കിട്ടും."
പക്ഷേ പെട്ടെന്ന് മാനത്തുനിന്നും മഴ പൊട്ടിവീണു. തീ കെട്ടുപോയി. തീക്ക് ഓട്ടം പൂർത്തിയാക്കാനായില്ല. ജനം അലറി. “മഴ, മഴ, മഴ തന്നെ ഒന്നാമൻ."
രാജാവ് രാജകുമാരിയെ മഴയ്ക്ക് വിവാഹം കഴിച്ചുകൊടുത്തു. അവർ സന്തോഷത്തോടെ ഏറെക്കാലം ജീവിച്ചു.
അന്നുമുതൽ തീയും മഴയും ശത്രുക്കളായി മാറി.