ഒരിക്കൽ ഒരു നാട്ടിൽ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ അതിസുന്ദരിയായിരുന്നു. നിരവധി ചെറുപ്പക്കാർ അവളെ കെട്ടാൻ കൊതിച്ച് രാജാവിനെ സമീപിച്ചു. പക്ഷേ, അവരിലാരേയും രാജാവിന് ബോധിച്ചില്ല.
അങ്ങനെയിരിക്കെ തീയും മഴയും അവളെ ഭാര്യയായി കിട്ടാൻ ആഗ്രഹിച്ചു. മഴ രാജകുമാരിയെ നേരിൽച്ചെന്നുകണ്ട് കാര്യമങ്ങു ചോദിച്ചു. “നിനക്കെന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ രാജകുമാരി” അവൾക്കവനെ ഇഷ്ടമായി. അവൾ സമ്മതിച്ചു. “തീർച്ചയായും."
ഇതേ സമയം തന്നെ തീ ചെന്ന് രാജാവിനെക്കണ്ടു കാര്യം പറഞ്ഞു. “ഞാനങ്ങയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അങ്ങേക്കിനു സമ്മതമാണോ?” തീയെ രാജാവിനിഷ്ടമായി. താൻ കാത്തിരുന്ന തന്റെ മകൾക്ക് തികച്ചും അനുയോജ്യനായ വരനെത്തന്നെ കിട്ടിയതിൽ രാജാവ് സന്തോഷിച്ചു. തനിക്ക് പൂർണസമ്മതം തന്നെയെന്ന് അദ്ദേഹം തീയോടു പറഞ്ഞു.
രാജാവ് മകളെ വിളിപ്പിച്ചു. “മോളേ, നീ തീയെ വിവാഹം കഴിക്കൂ. ഞാൻ വാക്കുകൊടുത്തിട്ടുണ്ട്."
“അയ്യോ, അച്ഛാ എനിക്കതിന് കഴിയില്ലല്ലോ. എനിക്ക് മഴയെ വിവാഹം കഴിച്ചേ ഒക്കൂ. ഞാൻ മഴയ്ക്ക് വാക്കുകൊടുത്തുപോയി."
“നമുക്കിനി എന്തുചെയ്യാൻ പറ്റും?”
“നിനക്ക് രണ്ടാളെയും കൂടി വിവാഹം കഴിക്കാൻ പറ്റുകയില്ലല്ലോ? രാജാവ് ധർമസങ്കടത്തിലായി. അദ്ദേഹം ദീർഘനേരം ആലോചനയിൽ മുഴുകി. എന്നിട്ട് മഴയേയും തീയേയും ആളയച്ചുവരുത്തി. അവരോടു രാജാവ് പറഞ്ഞു.