48
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
കള്ളൻ കരുതി, “ഒന്നുമില്ലെങ്കിൽ അരിയെങ്കിലുമിരിക്കട്ടെ."
പക്ഷേ ഭരണി പൊക്കാൻ പറ്റുന്നില്ല. വലിയ ഭാരം. കള്ളൻ തന്റെ മിനുസമുള്ള കോട്ട് ഊരി നിലത്തുവിരിച്ചു. അതിൽ അരിയിട്ട് കെട്ടിക്കൊണ്ട് പോകാമെന്ന് വിചാരിച്ചു.
അടുക്കളയിലെ അനക്കം കേട്ട് വീട്ടുകാരൻ ഉണർന്നു. മുറിയിൽ നടക്കുന്ന കാര്യം അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു. ഉടൻ തന്നെ അയാൾ കോട്ടു വലിച്ചങ്ങെടുത്തു. കള്ളൻ അന്തം വിട്ടുനിന്നു. ഇതേ സമയം ഭാര്യയും ഉണർന്നു. അവൾ ഭർത്താവിനോട് ചോദിച്ചു. “എന്തോ അനക്കം കേട്ടല്ലോ? വല്ല കള്ളന്മാരോ മറ്റോ ആണോ?”
“ഏയ്, ഇവിടെങ്ങും ആരുമില്ല."
കള്ളന്റെ മിനുമിനുപ്പൻ കോട്ട് കൈയിൽ വച്ചുകൊണ്ട് ഭർത്താവ് മറുപടി പറഞ്ഞു. അപ്പോൾ കള്ളൻ അറിയാതെ പറഞ്ഞുപോയി, “നല്ല കഥയായിപ്പോയി. ഞാൻ എന്റെ കോട്ടൂരി താഴോട്ടിടാത്ത താമസം അതാരോ മോഷ്ടിച്ചെടുത്തു. എന്നിട്ട് പറയുകയാണ് ഇവിടെങ്ങും കള്ളനില്ലെന്ന്."