ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
45
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
മകനോട് എന്തിഷ്ടമായിരുന്നെന്നോ. മകൻ അരികിലില്ലെങ്കിൽ അദ്ദേഹത്തിന് ഉറക്കം വരില്ലായിരുന്നു.
ഒരു സന്ധ്യക്ക് തന്റെ കൊട്ടാരത്തിനടുത്തുള്ള ഒരു മാമരച്ചുവട്ടിൽ അദ്ദേഹം ഇരിക്കുകയായിരുന്നു. ചില ദഗോംബവർഗക്കാർ അദ്ദേഹത്തിന് ചുറ്റും ഇരിപ്പുണ്ടായിരുന്നു. മഴയില്ലാത്ത ദിവസമായതിനാൽ അവർക്കെല്ലാം ആനന്ദമായിരുന്നു. അതിനാൽ കുട്ടികൾ ചെണ്ട കൊട്ടി. പാട്ടു പാടി. ദഗോംബസുന്ദരിമാർ നൃത്തം ചെയ്തു.
“ജീവിതമെത്ര സുന്ദരമാണ് ഗോത്രത്തലവൻ പറഞ്ഞു. ചുറ്റുമുള്ളവർ അതുകേട്ട് കൈയടിച്ചു. അവർ അങ്ങനെയാണ്. എന്തെങ്കിലും ശരിയാണെന്ന് ദഗോംബക്കാർ സമ്മതിക്കുന്നത് ഉറക്കെ കൈയടിച്ചുകൊണ്ടാണ്.
തലവന്റെ ഭാര്യ വന്ന് അദ്ദേഹത്തോട് പറഞ്ഞു, “നമ്മുടെ കുട്ടന് ഉറങ്ങാൻ സമയമായി.”
“അതിന് അവൻ നിന്നോടൊപ്പം വീട്ടിലുണ്ടല്ലോ?”
“ദേ, അവൻ അങ്ങയോടൊപ്പമില്ലെന്നോ?”