43
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
ആ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു മാൻ. അസ്ത്രത്തിന്റെ 'ബൂം...' ശബ്ദം കേട്ടപ്പോൾത്തന്നെ മാൻ ചാടാൻ ശ്രമിച്ചെങ്കിലും അസ്ത്രം ലക്ഷ്യസ്ഥാനത്തു തന്നെ വന്നു തറച്ചു. നിർഭാഗ്യവശാൽ അത് കിസുലിയുടെ കുഞ്ഞിന്റെ ശരീരത്തിലായിരുന്നുവെന്നു മാത്രം. പെട്ടെന്ന് ആ കുഞ്ഞിനെ തറയിലെറിഞ്ഞിട്ട് മാൻ ജീവനും കൊണ്ട് കാട്ടിലേക്ക് കുതിച്ചുപാഞ്ഞുപോയി.
ഓടിവന്നുനോക്കിയ കിസുലിയുടെ ഭർത്താവ് കണ്ടത് ഇരയെയല്ല, ചോരയിൽ കുളിച്ചു കിടക്കുന്ന സ്വന്തം കുഞ്ഞിനെയായിരുന്നു. വാവിട്ടു നിലവിളിച്ചുകൊണ്ടു നിന്ന ഭർത്താവിനടുത്തേക്ക് കിസുലി ഓടി വന്നു. തന്റെ ഭർത്താവിന്റെ അസ്ത്രം തറച്ച് മരിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് അവരും ഉറക്കെ കരയാൻ തുടങ്ങി. ആ കുഞ്ഞിന്റെ സമീപമിരുന്ന് രണ്ടു പേരും പരസ്പരം പഴിചാരിക്കൊണ്ട് വഴക്കടിക്കാനും തുടങ്ങി. അവർ വഴക്കടിച്ചുകൊണ്ടേയിരുന്നു. അപ്പോഴും കിസുലിയുടെ വാഗ്ദാനത്തെ ഓർമിപ്പിക്കാനെന്നവണ്ണം ആ മാൻ കാട്ടിലെവിടെയായിരുന്ന് ഇങ്ങനെ പാടുന്നുണ്ടായിരുന്നു.
“നിന്നുണ്ണി, പൊന്നുണ്ണി എന്റെ കൈയിൽ
നിന്റെ വാഗ്ദാനം എപ്പോഴും ഓർമവേണം.
പിന്നീട് ആ പാട്ട് അവൾ കേട്ടിട്ടേയില്ല.