താൾ:1926 MALAYALAM THIRD READER.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128

        മൂന്നാംപാഠപുസ്തകം

അടിയാരേക്കുറിച്ചൊരു കരുണയും കഠിനദുഷ്ടരോടെഴുന്ന കോപവും; കലഹംകൊണ്ടോരത്ഭുത രസങ്ങളും ചപലന്മാരോടു കലർന്ന ഹാസ്യവും; എതിരിടുന്നോർക്കു ഭയങ്കരത്വവും പലതുമിങ്ങനെ നവനവരസ- മിയചിയകൂടിക്കലർന്ന നേത്രവും; മകരകുണ്ഡലം പ്രതിബിംബിക്കുന്ന കവിൾ‍‍‍‍ത്തടങ്ങളും മുഖസരോജവും; വിയർപ്പ്തുള്ളികൾ പോടീഞ്ഞ നാസിക; സു മന്ദഹാസവു മധുരശോഭയും; തുളസിയും നല്ല സരസിജങളും- മിളതായീടിന തളിരുകളുമാ- യിടകലർന്നുടനിളകും മാലകൾ; തടയും മുത്തുമാലകളും കൗസ്തുഭ- മണിയും ചേരുന്ന ഗളവും; ചമ്മട്ടി പിടിച്ചോരു കരതലവും; കുംകുമം മുഴുക്കെപ്പുശിന തിരുമറു മാറും നിറഞ്ഞ മഞ്ഞപ്പുനുകിലും; കാഞ്ചികൾ പദസരോരൂഹായുഗവുമെന്നുടെ ഹ്രിദയം തന്നിലങിരിക്കും പോലെയ- മ്മണിരഥം തന്നിലകം കുളുർക്കവേ മണിവർണ്ണൻ തന്നെത്തെളിഞ്ഞു കണ്ടു ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/134&oldid=148882" എന്ന താളിൽനിന്ന് ശേഖരിച്ചത്