താൾ:13E3287.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്കഥ കെട്ടൊരുമാബലിയും
ഖെദിച്ചു തന്റെ മനസ്സുകൊണ്ട്"
ഈ ബ്രാഹ്മണഭോജനം കൊണ്ടാണ് 'മാനുഷരൊക്കെ വലഞ്ഞതെ'ന്ന
സൂചന പിൽക്കാലത്തെ പാഠഭേദമെന്നു കരുതാവുന്ന കേരള ഭാഷാഗാന
ങ്ങളിലെ പാട്ടിലില്ല. 'മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലൊ’
എന്നു മാത്രമാണ് ഈ പാട്ടിലെ പ്രസ്താവന.
മാടശ്ശേരി മാധവവാര്യർ വലിയമാവേലിപ്പാട്ടിനെക്കാൾ പഴക്കമുള്ള
തെന്നു പറഞ്ഞു് ഒരു ചെറിയ പാട്ട് ഉദ്ധരിക്കുന്നുണ്ട്.
'മാവേലിത്തമ്പിരാൻ തമ്പിരാനേ
കാവലുനേരിന്റെ തമ്പിരാനേ'
എന്നാണ് ഈ പാട്ടിന്റെ തുടക്കം. വടക്കൻപാട്ടുകളിലൂടെ പ്രസിദ്ധ മായ -
മാവേലിവൃത്തമെന്ന് ഇന്നു വ്യവഹരിക്കുന്ന - താളരീതിയിലാണ് ഈ
പാട്ടുകൾ രചിച്ചിരിക്കുന്നത്.

പാഠഭേദങ്ങൾ

വാമൊഴിയിലൂടെ പ്രചരിച്ച നാടോടിസാഹിത്യത്തിന് പാഠഭേദങ്ങൾ
സാധാരണമാണ്. അതിന് അയഞ്ഞ രൂപഘടന കൂടിയാകുമ്പോൾ പാഠഭേദ
സാധ്യത വളരെ കൂടുതലാകുന്നു. സ്തുതികൾ, ഓണപ്പാട്ട് എന്നിവയിൽ ഇത്തരം
പാഠഭേദങ്ങളാണധികം. ചൊല്ലലിലൂടെ സംഭവിക്കുന്ന ഇത്തരം പരിണാമങ്ങൾ
വഴി കൃതി ചിലപ്പോൾ മാറിപ്പോകുന്നു. ഓണപ്പാട്ടുകൾ തമ്മിലുള്ള താരതമ്യം
ഈ വസ്തുത ദൃഢമാക്കുന്നു.
‘ജ്ഞാനപ്പാന’ പോലെ നിയതമായ വരമൊഴിസാഹിത്യത്തിലും
പാഠഭേദങ്ങൾ ധാരാളമായുണ്ട്. പകർത്തിയെഴുതുന്നവരുടെ അശ്രദ്ധയും
വ്യാഖ്യാതാക്കളുടെ മനോധർമ്മവും കൃതിയെ ബാധിക്കുന്നുണ്ടാകാം. പല
പ്രാചീനപ്രയോഗങ്ങളും ഇങ്ങനെയുള്ള പരിഷ്കരണംമൂലം നഷ്ടപ്പെട്ടു
പോയിരിക്കാം. വ്യവസ്ഥാപിത താല്പര്യങ്ങളുടെ സംരക്ഷണത്തിന് വരികൾ
ഒഴിവാക്കുകയോ മാറ്റുകയോ ചെയ്യുന്ന പ്രവണതയുമുണ്ട്. ‘ജ്ഞാനപ്പാന',
'ഓണപ്പാട്ട്' എന്നിവയിലെ പല ഭാഗങ്ങളും ഇതിനുദാഹരണമായി നേരത്തെ
തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ.

ലിപികൾ

കൈയെഴുത്തിലെ ലിപിവ്യവസ്ഥ അച്ചടിയിൽ കഴിയുന്നത്ര പാലിച്ചി
ട്ടുണ്ട്. എങ്കിലും പഴയ ഈകാരം (ൟ) അച്ചടിയിൽ ഒഴിവാക്കിയിട്ടുണ്ട്.
സംവൃതവിവൃത ഉകാരങ്ങൾ തമ്മിൽ എഴുത്തിലില്ലെങ്കിലും ചൊല്ലലിൽ
വ്യത്യാസമുണ്ട്. ഒകാരത്തിനും എഴുത്തിൽ ഹ്രസ്വദീർഘഭേദമില്ല.
എകാരത്തിന്റെ ഹ്രസ്വവും ദീർഘവും കൈയെഴുത്തുപ്രതികളിൽ
ചിലയിടത്തുകാണാമെങ്കിലും ഈ വ്യത്യാസം സാർവത്രികമായി പാലിച്ചിട്ടില്ല.

***

58

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/60&oldid=201713" എന്ന താളിൽനിന്ന് ശേഖരിച്ചത്