താൾ:13E3287.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃഷ്ണസ്തുതി

1, ‘നീ ഒഴിഞ്ഞില്ലാഗതി ഗൊവിന്ദരാമരാമ’ എന്നതാവാം എടുത്തു ചേർക്കേണ്ട വരി.
പക്ഷേ തുടർന്നുള്ള പല ഭാഗങ്ങളിലും ആവർത്തിക്കേണ്ട ഭാഗം ഏതെന്നു
വ്യക്തമല്ല.
2. 'എകെണം' എന്ന് അർത്ഥം നല്കിയിരിക്കുന്നു.

കൃഷ്ണസ്തുതി

1. 'പച്ചക്കല്ലൊത്ത-തിരുമേനിയും-നിന്റെ

പിച്ചക്കളികളും-കാണുമാറാകണം
എന്ന ഈരടി 'റഡ്യാർകീർത്തന'ങ്ങളിൽ നിന്നും ഉദ്ധരിച്ചശേഷം അപ്പൻതമ്പുരാൻ
പറയുന്നു: 'കാണാകേണം' എന്നും 'കാണുമാറാകണം' എന്നും രണ്ടുപാഠമുണ്ട്.
ആദ്യത്തെ പാഠം മഞ്ജരിയും രണ്ടാമത്തെ ശ്ശഥകാകളിയും ആകുന്നു."
[രാമവർമ്മ അപ്പൻ തമ്പുരാൻ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാ
മങ്ങളും (മാതൃഭൂമി, കോഴിക്കോട്, 1987), പു. 28.]
ഓരോ ഈരടിക്കും ശേഷം,
'ശ്രീപത്മനാഭാ മുകുന്ദാ മുരാന്തക
നാരായണാ നിന്മൈ കാണുമാറാകണം'
എന്ന് ആവർത്തിക്കാറുണ്ട്.

2. പാ.ഭേ. : ‘പാലാഴിയിൽ പള്ളികൊള്ളും. ഭഗവാന്റെ'
3. പാ.ഭേ. : 'ഒച്ചപൂണ്ടെന്നുമേ'
4. പാ.ഭേ. : 'ചാന്തും തൊടുകുറി'
5. പാ.ഭേ. : 'ചഞ്ചലാപാംഗവും'
6. പാഠഭേദങ്ങൾ :

(1) 'പൂതനതന്മുലയുണ്ടതുപോലുള്ള ചാതുരിയും ചിത്തേ കാണുമാറാകണം.
(2) പൂതനതന്മുലയുണ്ടോരു പൈതലിൻ ചാതുരീയം ചിത്തേ കാണുമാറാകണം.
(3) പൂതനതന്മുലയുണ്ടൊരു പൈതലിൻ ചാതുരിയും മമകാണുമാറാകണം.

7. ഇതിന്റെ പൂർണരൂപം ഇന്നു പ്രചാരത്തിലുള്ളത്:

'പെൺപൈതൽ മാറി യശോദ വളർത്തുള്ളെ-
രാൺപൈതലേ നിന്നെ കാണുമാറാകണം.'

8. പാ.ഭേ. : പേരും വലുപ്പവും ചൊല്ലുവല്ലായ്കയും'
9. hunger എന്ന് അർത്ഥം നല്കിയിരിക്കുന്നു.
10. പാ.ഭേ. ‘അച്ചിമാർ'.
11. പ്രചാരത്തിലുള്ള പൂർണരൂപം:

'പൊന്നുംചിലമ്പും പുലിനഖമോതിരം
മിന്നുന്ന കൗസ്തുഭം കാണുമാറാകണം.'

12. പാ.ഭേ. : 'ലോകത്തെ'
13. പാ.ഭേ. : 'പാശം കൊണ്ടന്തകൻ.'

കൃഷ്ണസ്തുതി

1. ഉപായം എന്നർത്ഥം നല്കിയിരിക്കുന്നു.
2. കുര-കൂറ = വസ്ത്രം.

കൃഷ്ണസ്തുതി

1. 'കണികാണുംനേരം' എന്ന ഖണ്ഡമാണ് സാധാരണയായി ആദ്യംചൊല്ലിവരുന്നത്.
2. ഇന്നു പ്രചാരത്തിലുള്ള പാഠത്തിലെപ്പോലെ 'താൻ' എന്നുകൂടി ചേർത്താൽ
കൂടുതൽ താളഭദ്രമാകും.

കൃഷ്ണസ്തുതി

1. ഈ വരികളിൽ മറ്റുള്ളവയെ അപേക്ഷിച്ച മൂന്നു വർണങ്ങൾ കുറവ്

119

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/121&oldid=201795" എന്ന താളിൽനിന്ന് ശേഖരിച്ചത്