താൾ:13E3287.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആനകുതിരകളാടുമാടും
കിട്ടിവരുന്നതിനറ്റമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നിലക്കവുണികളും വേണ്ടുവോളം
നല്ലോണം ഘോഷിപ്പാൻ നല്പൊഴുത്തൻ
കായംകുളംചേല പോർക്കളയിൽ
ജീരകം നല്ല കടുമുളകും ശർക്കര
തേനൊടുംപഞ്ചാരവേണ്ടുവോളം
തന്റെ കണവനോടൊന്നുചൊന്നു
ചേലയെനിക്കൊന്നുവേണമെങ്കിൽ
രണ്ടാംതരം തന്നെ വേണമല്ലോ
കണ്ടാലും നല്ലവിശേഷംവേണം
ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി
ഉടുവാത്തൊരുചേല വേണമല്ലൊ
കേടുവരാതെയിരുന്നു പോട്ടെ

എണ്ണനെയ്യൊടു വെളിച്ചെണ്ണയും
എണ്ണമില്ലാതൊളമെന്നെ വെണ്ടു
ചെന്നങ്ങുകൊണ്ടും കൊടുത്തുംവാങ്ങി
വെണ്ടുന്തരങ്ങളു വെണ്ടുവൊളം
ഞാനിതു ചൊന്നാലൊ ഒടുക്കമില്ല
മാനിനിമാരുടെ വാക്കുകെൾപ്പിൻ
മാരനൊടൊന്നു പറയുമാറ്റ
ചെലയെനിക്കൊന്നു വെണമെങ്കിൽ
നീളം കുറീഞ്ഞിന്നങ്ങെറവെണം16
വീതിയിലൊട്ടും കുറഞ്ഞീടാതെ
രണ്ടരതന്നെ അകലം വെണം കണ്ടാലും നല്ല വിശെഷം വെണം
നാലു ഭാഗത്തുകരയും വെണം
എന്നതു കെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
ദൂരം വൈ നിങ്ങളും പൊകുന്നാകിൽ
പൂരാടംനാൾക്കിങ്ങു വന്നീടെണം

എന്നതുകേട്ടപ്പൊൾ മറ്റൊരുത്തി
കാരണം കേൾപ്പിൻ ഞാൻ ചൊന്നവാർത്ത
ചേലതരത്തിനു വേണമെങ്കിൽ
പൂരത്തും നാൾക്കു വരണം നിങ്ങൾ
നീരാളിക്കൊത്തൊരു ചേല വേണം
അന്നേരം മറ്റൊരു കന്യകയും

110

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/112&oldid=201783" എന്ന താളിൽനിന്ന് ശേഖരിച്ചത്