താൾ:11E607.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlv

പൂവൻകാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറെറാരു സമുദ്രത്തിൽ സഞ്ചരിച്ചു
പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണവുമായി
തിരിയെ കച്ചിൽപട്ടണത്തെത്തി. സാംയാത്രികന്മാർ യോഗ്യതാനുസാരം
സമ്മാനങ്ങൾ വാങ്ങി. ഒരവസരത്തിൽ അച്ഛനും മകനുംകൂടി ചതുരംഗം
വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷ കിട്ടിയാൽ പോരെന്നും
യുവാവായ വർത്തകനെ കാണണമെന്നും നിർബന്ധിച്ചു. പിന്നീട് ആ സ്ത്രീയും
അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ
അന്നു രാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ
അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു
പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു
പോകരുതെന്ന് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു
കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു.

"നില്ലാതെ വീണു നമസ്കരിച്ചാൻ:
നിന്നാണെ തമ്മപ്പാ പോകുന്നേനേ"

അപ്പോൾ അച്ഛൻ പറയുന്നു:

"പോകാൻ വിലക്കിനേനെത്തിരയും;
പോക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോൾ.
ചാവാളരെപ്പോൽ നീയകലെപ്പോവൂ;
ചങ്ങാതം വേണം പെരികെയിപ്പോൾ.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നകരത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നോർ."
"നാലർ കുടിക്കു ചേർന്നോരെക്കൊണ്ടാർ
നാട്ടിലെപ്പട്ടിണസ്വാമിമക്കൾ;
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങേൻ."

അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറെ സാമാനങ്ങൾകൂടി
കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. അതിനുമേലുള്ള കഥാവസ്തു
എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നത്.

പയ്യന്നൂർ പാട്ടിന്റെ പ്രാധാന്യം: ഈ പാട്ടിന്റെ കാലം
ക്രി.പി.പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു.
വടക്കൻപാട്ടുകളിൽ സർവസാധാരണമായി ഉപയോഗിക്കുന്നതാണ് ഇതിലെ
വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടർട്ട് ഉദ്ധരിച്ചിട്ടുള്ള വരികൾ മുഴുവൻ
ഞാനും പകർത്തീട്ടുണ്ട്; ചില തെറ്റുകൾ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ട്. അന്ന്
ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചുവണ്ണവും മണിഗ്രാമവു

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/51&oldid=201077" എന്ന താളിൽനിന്ന് ശേഖരിച്ചത്