ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കെ.സി. കൃതികൾ
മിത്രം
കണ്ണാടിയിൽ ഛായപോലെ
കാണുമ്പോൾ യാതൊരുത്തനിൽ
സുഖദുഃഖങ്ങൾപകരു-
ന്നുറ്റബന്ധുവവൻ ദൃഢം.
*
അറിയാംശൂരനെപ്പോരിൽ, ദുർഭാഗ്യേഭാര്യതന്നെയും,
അന്ത്യകർമത്തിൽ മകനെ, യാപത്തിൽ ബന്ധുതന്നെയും.
കാണുമ്പോഴുംതൊടുമ്പോഴും കേൾക്കുമ്പോളരുളുമ്പൊഴും
യാതൊന്നുള്ളം ദ്രവിപ്പിക്കും, സ്നേഹമായതുതാൻദൃഢം.
*
സുഖത്തിലുണ്ടാം സഖിമാരനേകം
ദുഃഖം വരുമ്പോൾ പുനരാരുമില്ലാ,
ഖഗങ്ങൾ മാവിൽ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.
മൂഢൻ
കാവ്യശാസ്ത്രവിനോദത്താൽ
കാലംപോക്കുന്നു സത്തുക്കൾ
വ്യസനം കലഹം നിദ്ര-
യിവയാൽ മുർഖരും തഥാ.
*
സൽക്കുലത്തിൽ ജനിച്ചാലും മൂഢനാൽഫലമെന്തുവാൻ?
ദുഷ്കുലേ ജാതനായാലും വിദ്വാനഖിലവന്ദ്യനാം.
മഹിതസദസ്സിൽ ചെന്നാൽ
മാനം മന്ദന്നു മൗനമാണു ദൃഢം;
മിണ്ടീടാഞ്ഞാൽ മാവതിൽ
മേവും കുയിൽകാക ഭേദമാരറിവൂ!
വിദ്യ
വിദ്യയിൽ വിനയമതുളവാം;
സദ്യസമ്മതി വരുത്തിടും വിനയം;