അമ്പിളിയമ്മാമൻ
അമ്പിളിയമ്പിളിയമ്മാമാ,
കുുമ്പിളി കുുമ്പിളി നിൻകാര്യം!
നിന്റെ കഷണ്ടിത്തലയിലിടാൻ
നല്ലൊരു തൊപ്പി നിനക്കില്ലാ;
നിന്റെ മുഖത്തെക്കരി പോക്കാൻ
നല്ലൊരു സോപ്പു നിനക്കില്ലാ;
വാശ്ശതുമൊന്നൂ പറഞ്ഞിടുവാൻ
വായിലെ നാവു നിനക്കില്ലാ;
'ഹരി 'യെന്നക്ഷരമതുപോലും
ഹരി ഹരി ,വയ്യ നിനക്കെഴുതാൻ ;
രാപ്പകലുലകം ചുറ്റീട്ടും
കാൽപ്പയിസക്കൊരു ഗതിയില്ലാ;
കാതം നൂറൂ നടന്നാലും
കാപ്പി കുുടിക്കാൻ വകയില്ലാ;
ബ്ബീച്ചൊന്നെന്തോ പറ്റിയ നിൻ
പച്ചച്ചിരിയതു കാണുമ്പോൾ,
ഇന്ദുമുഖത്തൊരു പുഞ്ചിരിയു -
ണ്ടെന്നു ചിലർക്കൊരഭിപ്രായം;
ആയതു കളവാണമ്മാമാ,
(മായം ചൊല്ലുന്നെന്തിനു ഞാൻ?)
അമ്മാമന്നൊരു ചിരിയരുളാ -
നിമ്മഹിതന്നിലൊരാളില്ലാ;
എന്നാലും ഞാനമ്മാനോ-
ടിന്നൊരു കാര്യമുരച്ചോട്ടെ;
നൂറായിരമായ് കാണുന്നു
കാറുകളെങ്ങും മാനത്തിൽ ;
ആയതിലാെന്നെന്നമ്മാമ-
ന്നാദായത്തിലെടുത്തുടേ?
വലിയൊരു പവ്വറൊടതിലേറി -
ട്ടുുലകം ചുറ്റി നടന്നൂടേ?
പെട്രോളിന്നൊരു ചെലവില്ലുാ;
ചെറ്റുും നികുുതി കൊടുക്കേണ്ടാ ;