ഒരു മൊട്ടു കൊഴിഞ്ഞുപോയതാ- രറിവൂ വിസ്തൃതവിശ്വവാടിയിൽ? ഒരു ദൈവഹതന്നുമാത്രമീ- യുലകൊട്ടുക്കു വെറും ശ്മശാനമായ്!
മൃതി തീണ്ടി വിളർത്ത ചെന്തളിർ- ച്ചൊടിയിൽ പുഞ്ചിരിയൊന്നു മങ്ങവേ ഒരു മർത്ത്യനു, ഹന്ത ഭാസ്കര- ദ്യുതിയും വെണ്മ വെടിഞ്ഞപോലെയായ്.
ഒരു മാത്രയലംകരിച്ചു നീ പുരുദുഃഖാവിലമെന്റെ ജീവിതം, ക്ഷണികാർദ്ധവിനഷ്ടയാം തടി- ല്ലതപോൽ ദുർഭഗമേഘമാലയെ.
അനുരാഗിണിയന്നു തന്നതാം പനിനീർപ്പൂവിനു വാട്ടമേല്ക്കിലും, അതിലല്പസുഗന്ധമിന്നുമു,- ണ്ടതിനിസ്സാരമഹോ ശരീരിത!
അറിവാനരുതീശ്വരന്റെ വൻ- മറിമായം; ശരി, പിൻവലിച്ചു ഞാൻ നിജനാടകരംഗഭൂവിലെൻ പടുവേഷത്തെയൊഴിച്ചുകൂടയോ?
നരജീവിതവഞ്ചി കണ്ണുനീർ- പ്പുഴയിൽത്തന്നെയൊഴുക്കിടേണമോ? കരൾ ഞെക്കിയെടുത്തു വേണമോ യമപാദത്തിനു പാദ്യമേകുവാൻ?
IV
നെറികെട്ടൊരു കാളരാത്രിതൻ വരവിൽപ്പെട്ടുകഴിഞ്ഞ സന്ധ്യപോൽ തെളിവറ്റു, വിറങ്ങലിച്ചു, പേ- മഴയിൽത്തന്നെ പുലർന്നു ദുർദ്ദിനം.
പകലിൻ വരവല്ലിതത്രയു-
ണ്ടിരുളൂഴിക്കകമേതിടത്തിലും;
ദിവി താരകങ്ങളെങ്ങു? രാത്രിയ-
ല്ലിതു; ദുസ്സ്വപ്നകരാളഗർഭമാം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |