=== ആ രാത്രി (അന്നനട) === കരാളരാവിങ്ങു കലിക്കൊപ്പമെത്തി- ദ്ധരാതലത്തിനെ കറുപ്പിക്കുമല്ലോ- ഇതോർക്കയാലത്രേ ഭയാർത്തരായ് ഞങ്ങ- ളിവിടെ മേളിച്ചതിരുട്ടാകും മുമ്പെ; ഉലകിടത്തിനെയിരുൾക്കുഴിയിൽനി- ന്നുയർത്തുവാൻ നിന്നോടപേക്ഷിപ്പാനല്ലോ. ജഗജ്ജനനി, ഹാ, പ്രതപ്തചിത്തരാ- യുറക്കുതേടാതെയിരിപ്പതീ ഞങ്ങൾ.
പടിഞ്ഞാറേ വാനിൽപ്പടുത്ത തങ്കത്തിൻ
തകിടുകളെല്ലാം കതിരവൻ പോകെ,
ചിരേണ കാരീയപ്പലകകളായി
വരേണ്യനാമർക്കൻ മറഞ്ഞു വാർദ്ധിയിൽ
ധവളഫേനത്താൽ ചിരിച്ചു വാരിധി,-
യിളം കുളിർത്തെന്നലിളകി മെല്ലവേ.
ഭയം ഭ്രമിപ്പിച്ച നയനങ്ങളുടൻ
വിയത്തിലേക്കോടീ-മനുഷ്യചാപല്യം!
അവിടെ-യെങ്ങിനെ കഥിക്കുമക്കഥ?
നമോസ്തു ദേവി തെ, മഹാഭയാപഹേ!
ഒരു സൂരൻ പോയി മറയുമ്പോഴേക്കു-
മൊരായിരമല്ലോ വരുന്നു സൂരന്മാർ;
നിരന്തമാകുമീ മഹാഗൃഹത്തിലെ-
ച്ചിരന്തനമണിസുവർണ്ണദീപങ്ങൾ;
വിയൽക്കടാഹത്തിൽ തനിച്ചല്ല നമ്മൾ
തിരിയുവതെന്നു പറയും ഗോളങ്ങൾ;
മരണകാകോളം സുധയായ് മാറ്റുന്ന
ജനനിതൻ ദയാദ്രവത്തിൻ തുള്ളികൾ;
പ്രകൃതിയെപ്പരം പരമാത്മാവിനോ-
ടിണക്കും ചങ്ങലയ്ക്കെഴും പൊൻകണ്ണികൾ;
തടയാതെങ്ങുമെ കുതിച്ചീടും കാല-
നദിയിലെ മനോഹരനീർപ്പോളകൾ;
നഭോജലധിതന്നടിത്തട്ടിൽ മിന്നും
പ്രഭ കലരുന്ന മനോജ്ഞരത്നങ്ങൾ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |