താൾ:സഞ്‌ജയന്റെ കവിതകൾ.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുഷ്പാർച്ചനയായ് സുഗന്ധിയായ്ത്തീരുകി- ല്ലിസ്ഥലമാരുതനേതുനാളും; ഭക്തസ്തുതികളാൽ മാറ്റൊലിക്കൊള്ളുകി- ല്ലിന്നഭോമണ്ഡലമ്മിന്നിമെലിൽ.... ഇന്നിലത്തിന്നില്ല മാറ്റ,മിതംബ! നിൻ സാന്നിദ്ധ്യപൂർണ്ണമെൻ കണ്ണിലെന്നും.

ഈ •സ്വസ്തികത്തിലെശ്ശക്തിതൻ ദീപ്തിയാൽ ഭാസുരമിക്കൊടുംകാടുപോലും ഹാ ജഗദംബികേ, പാഴ്ത്തൃണാഗ്രത്തിലു- മാ ജീവതേജസ്സു ലീനമല്ലി?

മണിവീണ വാണി, നിൻ തൂമണിവീണപോലല്ലോ ഞാൻ കാണുവതീ മഹാബ്രഹ്മാണ്ഡത്തെ.

അന്യോന്യബന്ധമില്ലാത്തപോലങ്ങിങ്ങായ് മിന്നുമിപ്പൊൽത്താരകങ്ങളെല്ലാം ഓരോന്നുമോരോരോ സൂരനെന്നല്ലിയോ നേരറിഞ്ഞുള്ളോർ പറഞ്ഞു കേൾപ്പൂ. ഓരോന്നുമോരോരു സൂരൻ, ഗ്രഹങ്ങളാ- ലോരോന്നും സംവൃതം; ദീപ്തദീപ്തം; നാലു യുഗങ്ങളുമായവതൻ ജീവ- കാലത്തിൽക്കാൽക്ഷണം പോലുമില്ല; തങ്ങളിലുള്ളോരു ദൂരത്തെ ചിന്തിച്ചാ- ലംഗുലലേശാംശം കാതലക്ഷം.

ഊഹിപ്പാൻപോലുമാളല്ല ഞാ,നാദ്യന്ത- ഹീനഗഗനപരിമാണങ്ങൾ!.... എങ്കിലുമാ നീലനീരാളത്തിങ്കലെ- ത്തങ്കപ്പൂമ്പുള്ളികളാഗോളങ്ങൾ കർണ്ണാതീതക്വാണം തൂകും നിൻ വല്ലകീ- സ്വർണ്ണ•നിബന്ധനം തന്നിലെങ്ങും, തിങ്ങിനില്ക്കുന്ന പൊന്നാണികൾമാത്രമാ- യെങ്ങൾക്കു തോന്നുന്നു തമ്പുരാട്ടി!

•സ്വസ്തികം = ദേവാലയം •നിബന്ധനം = വീണയുടെ കമ്പികൾ മുറുക്കിക്കെട്ടുന്ന പ്രദേശം



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)