മിസ്സ് ദുനിയാവിന്റെ കൈ (കുറത്തിപ്പാട്ട്)
തമ്പുരാട്ടി,ചെന്താരുള്ളം കൈയു നോക്കിടട്ടെ എമ്പുരാനെക്കൂപ്പി നേരു സർവ്വമോതീടട്ടെ ഏറെ നാളായ് തമ്പുരാട്ടിക്കുള്ളിലുള്ള താപം തീരുമാറായ്, സൗഖ്യമാർന്നു വാഴുമാറായ്ത്തീരും ആയതിന്നു മുമ്പിലെന്നാലൊട്ടപായമെല്ലാം മായമെന്ന്യേ കാണ്മതുണ്ടിക്കൈയിലിക്കുറത്തി.
നാടുനീളെക്കുട്ടിച്ചോറായ് ചെന്നിണമൊഴുകും; വീടുകളെക്കൊള്ളിവെച്ചു ചമ്പലാക്കിത്തീർക്കും ചെങ്കൊടി നിവർന്നു കാറ്റിലാടുമൊട്ടുദിക്കിൽ, ചങ്കു വെട്ടാൻ ഹാലിളകിപ്പായുമൊട്ടുകൂട്ടർ! തോക്കിൽനിന്നു ചാക്കലറിച്ചാടിവീഴുമെങ്ങും, പേക്കിനാവിലെന്നപോലീപ്പാരിടം നടുങ്ങും, കൂക്കിയാർത്തു തീപ്പിശാചു രാത്രിതോറും പായും ബാക്കിനില്ക്കാനാർക്കുമില്ലൊരാശയെന്നുമാകും; അച്ഛനേയുമമ്മയേയും കുട്ടിയേയും തന്റെ- യിച്ഛയൊത്ത ഭാര്യയേയുമിഷ്ടനേയുമെല്ലാം വിസ്മരിച്ചു പ്രാണനും കൊണ്ടോടുമെങ്ങും മർത്ത്യർ, വിസ്മയിച്ചു നോക്കിടേണ്ട തമ്പുരാട്ടി സത്യം.
എനിനോമൽക്കൈ വിയയർപ്പൂ?ചുട്ട നെടുവീർപ്പി-
നെന്തു ബന്ധം? കണ്ണിൽ വെള്ളമെന്തിനോ നിറപ്പൂ?
ഇപ്പറഞ്ഞ ദുഃഖമെല്ലാമല്പകാലം നില്ക്കു-
മപ്പുറമനല്പമായ സൗഖ്യമല്ലോ കാണ്മൂ.
ഒട്ടു സൗഖ്യ, മൊട്ടു ദുഃഖ,മിത്തരത്തിലല്ലാ-
തെട്ടുദിക്കും പാർത്തുകണ്ടാലെങ്ങൊരേടത്തുണ്ടാം?
കർക്കിടകപ്പേക്കരിങ്കാർക്കണ്ണുനീരിലല്ലേ
പാർക്കിലോണപ്പൂപ്പുഞ്ചിരി തഞ്ചി നിന്നീടുന്നു?
കൂരിരുട്ടിൽക്കണ്ണുകാണാതായതിനാലല്ലേ
സൂരദേവൻ തന്മഹിമ നമ്മളിങ്ങറിവൂ?
അപ്പടി ഞാൻ ചൊല്ലിടുന്നേൻ തമ്പുരാട്ടി സർവ്വ-
മപ്പുറത്തെക്കാഴ്ച കണ്ടേ തീർച്ച ചെയ്യാനാകൂ!
(ഹാസ്യഞ്ജലി, പുറം 100, വിശ്വരൂപം, പുസ്തകം 1, ലക്കം 3, 1941 മാർച്ച്)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |