താൾ:സഞ്‌ജയന്റെ കവിതകൾ.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒടുവിലത്തെ പ്രാർത്ഥന
(മഞ്ജരി)

ആരിവ, ളാരോമലാരും തുണയെന്ന്യേ
വാരിധിതീരത്തിൽ വന്നിരിപ്പൂ!

മന്ദം ചരമാബ്ധി പൂകുന്ന ഭാസ്കരൻ
സിന്ദൂരമാക്കിയ വെണ്മണലിൽ
മുട്ടുകളൂന്നി, യിടയ്ക്കിടെ മെല്ലമാർ-
ത്തട്ടുലയുംമാറു നിശ്വസിച്ചും,
ഒട്ടു കൺചിമ്മിയുമേണാക്ഷി, ചെന്താരിൻ
മൊട്ടു കാക്കുന്ന മൃണാളിനിപോൽ
കൂപ്പുകരത്തോടും, നമ്രശിരസ്സോടും,
ചിൽപ്പൂമാനേവനെച്ചിന്തിയ്ക്കുന്നു;
ആ ലോകശില്പിയോ, പുത്തൻവിമാനം വിൺ-
നീലപ്പരപ്പിൽപ്പണിയുകയായ്!

കോളാർന്നിരമ്പുന്ന പശ്ചിമവാർദ്ധിത-
ന്നോളങ്ങൾ മേല്ക്കുമേൽച്ചെന്നലയ്ക്കേ,
'മാറിപ്പോ!' എന്നല്ലീ ഗർജ്ജനം ചെയ്യുന്നു,
തീരസ്ഥരായ ജനത്തോടെല്ലാം?
അന്തിസ്സവാരിക്കു വീചിതുരംഗത്തെ-
പ്പന്തിക്കു കെട്ടിയ ചണ്ഡവാതം,
എന്തിനീ വെൺപട്ടുസാരി പിടിച്ചേവം
പിന്നിലേക്കാക്കുന്നു ഭാമിനിയെ?

ആയുർഘടികയളക്കുവാൻ വെച്ചോരു
ശ്രീയുതകാഞ്ചനക്കിണ്ണംപോലെ,
വെള്ളമകത്തു കടക്കവേ, സിന്ധുത-
ന്നുള്ളിലേക്കാണ്ടുതുടങ്ങി സൂര്യൻ.
'നന്മണി കായ്ക്കുന്ന കാഞ്ചനവല്ലിയാ-
ണിമ്മണൽത്തട്ടിലിരിപ്പതെ'ന്നായ്,
രത്നാകരത്തോടു ചൊല്ലിക്കൊടുപ്പാനോ,
യത്നിച്ചു മുങ്ങുവതിദ്ദിനേശൻ?