ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യാഞ്‍ജലി 7
കരകാണാക്കണ്ണീർക്കരിങ്കടലി-
ലൊരു ചിരിത്തോണിയിറക്കുവാനായ്
മുതിരും ഞാൻ, നടുഭ്രാന്തെന്നു ലോകം
മുഴുവൻ പഴിച്ചാലും കുസലെന്യേ
കടലെന്തോ ദുസ്വപ്നം കണ്ടപോലി-
ങ്ങുടനുടൻ ഞെട്ടി ഞരങ്ങിയാലും,
നിഴലില്ലാദ്ദീപ്തി വമിച്ചുവാനം
മിഴിയിണക്കാന്ധ്യം വരുത്തിയാലും,
കരളിൽ പ്രതിധ്വനി പൊങ്ങുമാറാ-
ക്കരിമേഘം വാവിട്ടലറിയാലും.
ചുഴലിക്കാറ്റൂഴിതൻ കാൽ പിടിച്ച-
ങ്ങുയരെച്ചുഴറ്റിയെറിഞ്ഞെന്നാലും,
പ്രലയരപയോദങ്ങളൊത്തുകൂടി-
പ്പെരുമാരി കോരിച്ചൊരിഞ്ഞെന്നാലും,
കരകാണാക്കണ്ണീർക്കരിങ്കടലി-
ലൊരു ചിരിത്തോണിയിറക്കുവാനായ്
അമരെത്തെൻ തമ്പുരാൻ വാഴുവോള-
മടിയന്നുപേടി തരിമ്പുമില്ല.
( ഹാസ്യാഞ്ജലി. പുറം 40, സഞ്ജയൻ പുസ്തകം 2. ലക്കം 6, 1937 ജൂൺ 29, പുറം 161 )