ഉള്ളടക്കത്തിലേക്ക് പോവുക

താൾ:വിനോബയുടെ ശബ്ദം.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
43

യി ബന്ധമില്ലെന്നു നടിക്കാൻ തുടങ്ങിയാൽ, സോഷ്യലിസം അസംഭാവ്യമാണ്. സമാജവാദി' എന്ന മന്ത്രത്തിൽ വി ശ്വസിക്കുന്ന വ്യക്തിയേ യഥാർത്ഥ സോഷ്യലിസ്റ്റായിത്തീരുകയു . ഓരോ വ്യക്തിയും തന്റെ ശേഷിയും സ്വസ്വവും സമുദാ യത്തിന്നു സ്വമനസ്സാലെ അടിയറവെയ്ക്കുകയും സമപ്പിക്കുകയും ചെയ്താൽ സ്വാഭാവികമായി സോഷ്യലിസം സംജാതമാകും.

രാജ്യത്തിലെ സാമ്പത്തികമായ പ്ലാനിങ്ങ് സംബന്ധിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായി നാം കാണുന്നു. പൊതുരംഗമെന്നും സ്വകാര്യരംഗമെന്നും പറയുന്ന തിനെക്കുറിച്ചും, ഇവയിൽ ഓരോന്നിന്നും എത്രമാത്രം പ്രാധാന്യ വും മുൻഗണനയും നല്ലണമെന്നതിനെക്കുറിച്ചും, പ്രവർത്തനത്തി ൻറയും ടേശീയപുനഃസംഘനയുടേയും ഏതുരംഗങ്ങളാണ് ഇ വക്ക് നീക്കിവെക്കേണ്ടത് എന്നതിനെക്കുറിച്ചും വളരെയേറെ ത ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. വിരലുകൊണ്ടും കെ പടം കൊണ്ടും കൈകൊണ്ടും എന്തെന്തു പണിയാണ് ചെയ്യേണ്ട എന്നു ചോദിക്കുന്നതുപോലെയാണിത്.

പൊതുരംഗത്തേയും തൂക്കം കൂടിയാൽ സ്വകാര്യരംഗക്കാർ ല ഹളയും മുറവിളിയും കൂട്ടുകയായി; മറിച്ചായാൽ ഇടതുപക്ഷക്കാ രും. പിന്നെ പ്രവൃത്തി പങ്കിട്ടും ഓരോന്നിന്നും പകുതി കണ്ട് വീ തിച്ചും ഒത്തുതീർപ്പുണ്ടാക്കാൻ വച്ചുകളും കൂടിയാലോചനകളും ആ രംഭിക്കുകയായി. ക്രമേണ സ്വകാര്യരംഗത്തിന്റെ ഓഹരി കുറയു മെന്നും അവസാനം മുഴുവൻ സ്വന്തമാകുമാറ് പൊതുരംഗം കൊ ല്ലംതോറും വികസിക്കുമെന്നും വാദിക്കുകയായി പിന്നെ. ഇതി ൻറ അർത്ഥം ഇതാണ്. അവസാനം വ്യക്തിയുടെ ഓഹരി ജ്യവും സമുദായ ത്തിൻറതു 100 ശതമാനവുമായിത്തീരും. സർവ്വോദയപദ്ധതിയുടെ രൂപവും ഘടനയും എങ്ങിനെയി രിക്കുമെന്നു പലരും നമ്മോടു ചോദിക്കുന്നുണ്ട്. നാം പറയുന്നു 100 ശതമാനം പ്രവൃത്തി പൊതുരംഗത്തിലേക്കും 100 ശതമാനം

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/47&oldid=221344" എന്ന താളിൽനിന്ന് ശേഖരിച്ചത്