താൾ:മണിമഞ്ജുഷ.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജാലകമാർഗ്ഗമായ് നോക്കിനേൻ ചുറ്റിലു--
മാലേഖ്യരൂപത്തിൽ വാച്ച ലോകം
കണ്മിഴി ചിമ്മിപ്പോയ് കാറ്റിന്നും; മൂളില
മർമ്മരമുമ്മരനന്മരങ്ങൾ.
ചീവീടും ശബ്ദിച്ചീ,ലോർപ്പോളം ഭീമമി --
ദ്ദൈവികസ്തംഭനസമ്പ്രദായം.
ഇക്കയമാളുവതേതൊരു കാളിയ - -
നിശ്ശാന്തമേതൊരു രൌദ്രദൂതൻ ?
പ്രാകൃതമാകുമീ മൌനവ്രതത്തിന്നു
പാരണയാവതുമേതു ശാപം?

III


ആക്കേൾക്കും ശബ്ദമെന്താസന്നമൃത്യുവി - -
ന്നാക്രന്ദനംപോലെ ദീനദീനം?
ആ മട്ടിൽ താഡിപ്പൂ സാഗരം ഘോരയാം
താമസീദേവിതൻ ജൈത്രഭേരി !
രഞ്ജിപ്പൂ ശബ്ദമൊന്നെന്നരികത്തുമെൻ
നെഞ്ഞിടി മാറ്റൊലിക്കൊണ്ടപോലെ ;
മൽഘടികാരത്തിൻ ഗൌളിച്ചൊല്ലാണതു ;
ടിക് ടിക്കോ , ധിക്ധിക്കോ തിട്ടമില്ല.

IV


ഉറ്റു ഞാൻ വീണ്ടുമതെന്തെന്നു നോക്കവേ
മുറ്റുമെൻ മുന്നിലൊരുത്തമയാൾ
എന്നുൾത്തടംവിട്ടു നില്ക്കയായ്; ഹാ ഹന്ത! ഞാ -
നന്നിൽപ്പു കണ്ടൊ-ന്നു ഞെട്ടിപ്പോയി !
വക്ത്രാബ്ജം താഴ്ത്തിയും ബാഷ്പനീർ വീഴ്ത്തിയും
തപ്തമായ് ദീർഘമായ് നിശ്വസിച്ചും
തൻവലം കൈകൊണ്ടു പൂങ്കവിൾതാങ്ങിയും ,
താമ്രാധരത്തിങ്കൽ പല്ലണച്ചും ,
കൺമുനനഞ്ഞണിക്കൂരമ്പിടയ്ക്കിട -
യ്ക്കെൻ മർമ്മമോരോന്നു നോക്കിയെയ്തും,
ഏതവൾ നഷ്ടയാം വാസരലക്ഷ്മിതൻ‌
പ്രേതത്തിൻ മട്ടിൽ വന്നങ്ങു നില്പോൾ?

V


അന്യയല്ലദ്ദേവി കാരുണ്യമൂർത്തിയാ -
മെന്നന്തര്യാമിതൻ ധർമ്മപത്നി ;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/5&oldid=174094" എന്ന താളിൽനിന്ന് ശേഖരിച്ചത്