താൾ:മണിമഞ്ജുഷ.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ! മറ്റെന്തു ചെവിക്കിമ്പം നിനക്കിപ്പോൾ നിൻകിടാവിൻ
കോമളക്കൈത്തരിവളക്കിലുക്കമെന്യെ?
ഏതു പുരുഷാന്തരവുമായതിന്റെ യോഗക്ഷേമം
സാധിക്കുകിൽ മതി; ഭാവി ഭാവിയെക്കാക്കും.
ബന്ധിക്കൊല്ലേ നാമിന്നത്തെക്കൈയാമത്താൽ നമ്മുടയ
സന്തതിയെസ്സംവർത്താദിത്യോദയത്തോളം.
നൂനമയഞ്ഞതു പൊട്ടും തുണ്ടുതുണ്ടായ്ക്കുറെനാളി --
ലാനൃശംസ്യവ്രതമല്ലീ കാലം ചരിപ്പൂ?
പരിണാമകങ്ങളാകും പരിതഃസ്ഥിതികൾക്കൊപ്പം
പരിപാടി ലോകമെന്നും പരിഷ്കരിക്കും."
ഈ മാതിരിവചസ്സിനാൽ ഭാമ തന്റെ സുതയല്ല,
ജാമാതാവിൻ പ്രിയയെന്നു ധരിച്ചനേരം
പഴയതിൽ ശത്രുവല്ല പുതിയതെന്നുള്ള തത്വം
കിഴവന്നു ബോദ്ധ്യമായി; സുഖവുമായി
കാലോദേശോചിതമാകും കർമ്മാധ്വാവിൽ സഞ്ചരിച്ചാർ
ശ്രീലരാമദ്ദമ്പതിമാർ ശീലനിധിമാർ.



മാറ്

"ഹോയി ഹോയ് ഹോയ്" എന്നൊരാളാട്ടുന്നു വഴിക്കുനി;-
ന്നായതു ചെവിക്കൊൾവീലാഗമിപ്പവനന്യൻ.
"മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലൻ നീ;-
യാരണൻ ഞാൻ" എന്നവർ പിന്നെയും തകർക്കുന്നു.
ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോൻ!
പോകയാണുഷസ്സിന്കൽ ഗംഗയിൽ സ്നാനത്തിനായ് !!
സാമാന്യനല്ലപ്പുമാൻ, സർവ്വജ്ഞൻ, ജിതേന്ദ്രിയൻ,
ശ്രീമച്ഛ്ന്കരാചാര്യരദ്വൈതവിദ്യാഗുരു.
ആയവൻ തർജ്ജിപ്പതോ ലോകബാഹ്യനാമൊരു
നായാടി - ധർമ്മാഭാസം നായാടും വനമൃഗം.
ദുസ്ത്യജം കൂടപ്പിറപ്പായിടും ജാതിദ്ദുർബ്ഭ-
ള്ളത്രമേൽ തനിക്കുതാൻ പോന്നോരാം മഹാന്മാർക്കും.

ii



പുഞ്ചിരിക്കൊണ്ടാവാക്കിന്നുത്തരം ചൊന്നാൻ വന്ന
പഞ്ചമൻ: "ജാതിപ്പിശാചങ്ങെയും വിട്ടീലല്ലോ!
തീണ്ടലോ പരിവ്രാട്ടേ! ജീവിയെജ്ജീവി? ക്കെത്ര-
യാണ്ടുപോയ് ഹാ ഹാ! ലോകമജ്ഞാനച്ചളിക്കുണ്ടിൽ!

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/32&oldid=174078" എന്ന താളിൽനിന്ന് ശേഖരിച്ചത്