താൾ:മണിമഞ്ജുഷ.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധരണിദേവിതൻ കദനം കാണുമ്പോൾ
ഹിരണ്യഗർഭനു ഹൃദയം ഭേദിക്കും.
ഇനിയ മണ്ണോരന്നജന്നു കൈപ്പണി--
ക്കിനിയുമുണ്ടെന്നു കരുതിക്കൊള്ളുവിൻ!
പുതുമട്ടിൽ ഭൂമിക്കധീശരുണ്ടായാൽ
പൃഥിവിയിൽ നരൻ ദ്വിതീയവാനരൻ
അരശുകൈവിട്ടാലണയും മാലെന്തെ--
ന്നനുഭവിക്കുമ്പോളറിഞ്ഞിടാം താനും
അതിന്നിടനൽകി,യടവി പൂകൊല്ലേ!
വിധിതൻ കാരുണ്യം പരീക്ഷ ചെയ്യൊല്ലേ!!
ഇതോതുവാനെന്നെയയച്ചാൻ മാനുഷ--
ഹിതോപദേശത്തിൽ കുതുകി വായുജൻ!"
മറഞ്ഞു വാനരൻ: സഹോദരന്മാരെ!
കുറഞ്ഞൊന്നോർക്കുവിൻ തദീയസന്ദേശം.
മതി മതി കാലം കളഞ്ഞ, തീശനെ
പ്പുതിയൊരുസൃഷ്ടിക്കൊരുക്കല്ലേ നമ്മൾ!

മണിമഞ്ജുഷ 1933




പ്രഭുസമക്ഷം

രേഴുലകങ്ങൾക്കുമീശനാം മഹാപ്രഭോ!
ദൂ-രസ്ഥം, മഹോന്നതം, ദുഷ്പ്രാപം, ഭവൽപദം;
എങ്കിലും പാപിഷ്ഠനാം ഞാനുമപ്പദത്തിങ്കൽ--
ത്തങ്കിടുന്നതിനു താൻ താവകം പരിശ്രമം

II


ആവതല്ലങ്ങേക്കൈക്കുമങ്ങോളമെന്നെക്കേറ്റാ--
നാഞ്ഞല്പം വലിക്കുകിൽപ്പൊട്ടിപ്പോം പൂമാലയാൽ.
ആകയാലാവാം കനിഞ്ഞിമ്മട്ടിൽക്കനം പൂണ്ട
ലോഹശൃങ്ഖലകൊണ്ടു കർഷിപ്പ;തറിഞ്ഞു ഞാൻ
ഇങ്ങെനിക്കെന്തിന്നതോർത്താതങ്കം? എന്മേനിയി--
ലങ്ങേക്കൈചാർത്തീടുന്നതാകല്പമല്ലീ സർവം?
ആത്തളക്കടക്കണ്ണിപെട്ടുരഞ്ഞങ്ങേച്ചെല്ല--
ക്കൈത്തലചെമ്പല്ലവം നൊന്തിടുന്നുണ്ടാം വിഭോ!
ആയതിൻ കിലുക്കം ഞാൻ ഗീതമായ്ച്ചെവിക്കൊള്ളാ--
മായതിൻമുറിപ്പാടെൻ കീർത്തിമുദ്രയായ്ക്കാണാം!

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/14&oldid=174058" എന്ന താളിൽനിന്ന് ശേഖരിച്ചത്