നാലാമങ്കം ൯൧
അത്രതന്നെയുമല്ലോർത്താൽ ശത്രുക്കളെയശേഷവും
പുത്രന്മാർ കൊന്നു വേഗേനധാത്രീരക്ഷണ ചെയ്തിടും 28
എന്നാൽ പോരെ, വ്യസനം ഒട്ടു തീർന്നില്ലേ?
കുന്തി- എന്നുടെ കഥ പോകട്ടേ
എന്നും ദുഃഖിക്കയെങ്കിലുമതുമാട്ടെ
നന്ദനരെ പാലിപ്പതു
നന്ദജനാകും ഭവാന്റെ ഭരമാണേ! 29
ഭഗ- അങ്ങിനെത്തന്നെ. ഞാനേറ്റു. അവർക്കു വേണ്ടി ഞാൻ എന്തും ചെയ്യാൻ സന്നദ്ധനാണു്. ധർമ്മപുത്രരുടെ പ്രീതിക്കുവേണ്ടിയാണു് ഇപ്പോൾ പുറപ്പെട്ടതും.
കുന്തി-എന്താ കാര്യം?
ഭഗ- കൗരവന്മാരുമായിട്ടു യുദ്ധം വേണമെന്നു നിശ്ചയിക്കുകയും അതിന്നു വേണ്ടുന്നതു് ഒക്കെയും ഒരുക്കുകയും കഴിഞ്ഞു. എങ്കിലും ദുര്യോധനനോടു് ഒന്നുകൂടി ഗുണദോഷം പറഞ്ഞു നോക്കണം. അതിനു ഞാൻ തന്നെ വേണമെന്നാണു് ധർമ്മപുത്രരുടെ അഭിപ്രായം. സാദ്ധ്യം ഒന്നുമുണ്ടാവില്ലെങ്കിലും പരീക്ഷിച്ചുനോക്കണം എന്നുവെച്ചു ദൂതനായിട്ടാണു ഞാൻ വന്നതു്.
വിദു- (കുന്തിയോടു്) നിങ്ങളുടെ നേരെ കരുണയുണ്ടോ എന്ന സംശയം ഇപ്പോൾ തീർന്നില്ലേ?
കുന്തി- (ഭഗവാനോടു്) ദുര്യോധനനെ കണ്ടുവോ?